തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായതെന്ന് മന്ത്രി അനൂപ് ജേക്കബ്. ഓണക്കാലത്ത് വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചും ഓണം ഫെയറുകള്‍ നേരത്തെ ആരംഭിച്ചും ആണ് വിലക്കയറ്റം തടയാനായത്. ആന്ധ്രാപ്രദേശില്‍ അടക്കം പോയി കാര്യങ്ങള്‍ പഠിച്ചിരുന്നു. അരിയുടെ വിലക്കയറ്റം തടയുകയായിരുന്നു പ്രധാന ലക്ഷ്യമെന്നും അനൂപ് ജേക്കബ് ഒരു വാർത്താചാനലിനോട് പറഞ്ഞു.
രാഷ്ട്രീയ വാദങ്ങള്‍ക്ക് ഓണക്കാലത്തെ ഉപയോഗിക്കരുതെന്നും പറഞ്ഞ അനൂപ് ജേക്കബ്, 33 ദിവസം കൊണ്ട് 400 കോടിയുടെ വിറ്റുവരവ് സപ്ലൈകോ നേടിയെന്നും പറഞ്ഞു. കഴിഞ്ഞ ഓണക്കാലത്തേക്കാള്‍ സബ്സിഡി ഉല്‍പ്പന്നങ്ങളില്‍ അഞ്ച് എണ്ണത്തിന് വില കുറച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഹോര്‍ട്ടികോര്‍പ്പ് വഴി പരമാവധി കാര്‍ഷികോത്പന്നങ്ങള്‍ സപ്ലൈകോ വഴി വിതരണം ചെയ്യാന്‍ കഴിഞ്ഞു. കര്‍ഷകരുടെ കുടിശ്ശിക കൊടുത്തു വരികയാണെന്നും പതിമൂവായിരത്തോളം കര്‍ഷകര്‍ക്ക് ഓണത്തിന് മുന്‍പ് അക്കൗണ്ട് വഴി പണം നല്‍കിയെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.






























