തൊടുപുഴ : കോടികളുടെ സാമ്പത്തിക ക്രമക്കേട് പുറത്തുവന്ന തുടങ്ങനാട് സർവീസ് സഹകരണ ബാങ്കിലെ മുൻ സെക്രട്ടറിമാരായ ദമ്പതികളുടെ സ്വത്തുക്കൾ സഹകരണ വകുപ്പ് ജപ്തി ചെയ്തു. മുൻ സെക്രട്ടറി ബെന്നി മാത്യു, ഭാര്യയും മുൻ സെക്രട്ടറിയുമായ മേരി സിബിൾ അലക്സ് എന്നിവരുടെ മുട്ടം വില്ലേജിലുള്ള വസ്തുവകകളാണ് ജപ്തി ചെയ്തത്. ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം. കലാവതിയുടെ അടിയന്തര ഉത്തരവിനെത്തുടർന്നാണ് നടപടി. ബാങ്കിന് വരുത്തിയ നഷ്ടമായ 37,01,857 രൂപയും, ഇതിന്റെ 12 ശതമാനം പലിശയായ 17,71,146 രൂപയും ചേർത്ത് ആകെ 54,73,003 രൂപ ഈടാക്കുന്നതിനാണ് ജപ്തി. ബെന്നി മാത്യുവിന്റെ പേരിലുള്ള മുട്ടം വില്ലേജിലെ 94.22 ആർ, 53 ആർ എന്നീ ഭൂമികളാണ് നിലവിൽ കണ്ടുകെട്ടിയത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























