Monday, April 21, 2025 5:40 pm

ജനങ്ങളെ വിഡ്ഢികളാക്കിയ പത്ര മാനേജ്മെന്റുകൾ ഖേദപ്രകടനം നടത്തണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്രങ്ങളിലെ വാര്‍ത്തകള്‍  സാങ്കൽപികമാണോ? ഇവര്‍ പണത്തിന് വേണ്ടി എന്തും ചെയ്യുമോ. ചോദ്യമുയരുന്നത് സ്വകാര്യ യൂണിവേഴ്സിറ്റിയുടെ വിവാദമായ പരസ്യം പ്രസിദ്ധീകരിച്ച മലയാള പത്രമാദ്ധ്യമങ്ങൾക്ക് നേരെയാണ്. പൊതു സമൂഹത്തിന്റെ  ചോദ്യങ്ങളോട് മുഖം തിരിക്കാനാകില്ല ഈ പത്രമുതലാളിമാർക്ക്. അത്രയധികം തെറ്റിധാരണ പരത്തുന്നതായിരുന്നു ഇന്നത്തെ പത്രങ്ങളുടെ ഒന്നാം പേജ്. 2050ലെ സാങ്കൽപ്പിക പത്രമിറക്കയതിനെതിരെ രൂക്ഷ വിമർശനമാണ് പൊതു സമൂഹം ഉയർത്തുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരസ്യം വാർത്താ രൂപത്തിൽ മുൻ പേജ് നിറയെ പ്രസിദ്ധീകരിച്ചതാണ് കടുത്ത വിമർശനത്തിന് കാരണമായിട്ടുള്ളത്. മാധ്യമ ധർമ്മം അപ്പാടെ കാറ്റിൽ പറത്തുന്ന തരത്തിലായിരുന്നു ഇന്നത്തെ സംഭവം. പത്രങ്ങളുടെ മാസ്റ്റ് ഹെഡിൽ മാർക്കറ്റിംഗ് ഫീച്ചർ എന്ന് നല്‍കിയിട്ടുണ്ടെങ്കിലും അത് പെട്ടെന്ന് ശ്രദ്ധിക്കപ്പെടില്ല. മുഖ്യധാരാ പത്രങ്ങളുടെ മുൻപേജ് പരസ്യത്തിനായി നീക്കിവെയ്ക്കുകയും എല്ലാ വാർത്തകളും സാങ്കൽപികവും പരസ്യത്തിന്റെ ഭാഗമായി മാറുകയും ചെയ്തതോടെയാണ് രാവിലെ ആശയക്കുഴപ്പത്തിനും പിന്നീട് വിമർശനത്തിനും കാരണമായത്. ഇനി ഇത്തരം പത്രമാദ്ധ്യമങ്ങൾക്ക് ധാർമ്മികതയെയും സത്യസന്ധതയെയും പറ്റി എങ്ങനെ പറയാനാവുമെന്നാണ് പൊതുസമൂഹം ഉയർത്തുന്ന ചോദ്യം.

വിവരങ്ങൾ സത്യസന്ധമായും കൃത്യതയോടെയും അറിയാൻ പണം മുടക്കി പത്രം വാങ്ങുന്ന വായനക്കാരെ മുഖ്യധാരാ പത്ര മാനേജ്മെന്റുകൾ വഞ്ചിച്ചുവെന്നാണ് വരിക്കാരടക്കം ഉയർത്തുന്ന വാദം. തങ്ങൾ മാത്രമാണ് ശരിയെന്നും മറ്റെല്ലാവരും മോശക്കാരാണെന്നും വീമ്പിളക്കി സത്യസന്ധതയോടെ പ്രവർത്തിക്കുന്നവരെ മാധ്യമ ധർമ്മം പഠിപ്പിക്കാൻ ഇറങ്ങിയവരാണ് ഇന്ന് കള്ളപ്പരസ്യത്തിലൂടെ വായനക്കാരെ മുഴുവൻ കബളിപ്പിച്ചത്. മുൻപേജിൽ വാർത്തകളെന്ന് തെറ്റിധരിക്കുന്ന രീതിയിൽ പരസ്യങ്ങൾ കുത്തിനിറച്ച് പ്രസിദ്ധീകരിക്കുന്ന പത്രങ്ങളുടെ എഡിറ്റോറിയൽ തലവൻമാരായി എങ്ങനെ ആത്മാഭിമാനമുള്ളവർക്ക് ഇരിക്കാനാവുമെന്ന ചോദ്യവും പൊതുജനങ്ങളിൽ നിന്നും ഉയരുന്നുണ്ട്. പണം കിട്ടിയാൽ എന്തും ഏത് രീതിയിലും പത്രത്തിൽ പ്രസിദ്ധീകരിക്കാമെന്ന നിലയുണ്ടാവുന്നത് ജനാധിപത്യത്തിന്റെ ഭാവിക്ക് നല്ലതല്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ഈ വിഷയത്തിൽ മുഖ്യധാരാമാദ്ധ്യമങ്ങളുടെ മാനേജ്മെന്റുകൾ ഖേദപ്രകടനം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആദിവാസി യുവാവ് ഗോകുലിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം ; ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി

0
കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ നടന്ന അമ്പലവയലിലെ ആദിവാസി യുവാവ് ഗോകുലിന്റെ...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവർത്തനസജ്ജമായി

0
തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ...

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

0
തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ...

സംസ്ഥാനത്ത് ചൂട് കൂടി ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

0
കൊച്ചി: കേരളത്തിൽ വേനൽ ചൂടിന് ശമനമില്ല. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്,...