ന്യൂഡല്‍ഹി : രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് മൂൺലൈറ്റിംഗ് വിഷയത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കിയിരിക്കുന്നു. കമ്പനിക്ക് പുറത്ത് വലിയ അവസരങ്ങൾ വരുമ്പോൾ ജീവനക്കാർക്ക് അവരുടെ താല്പര്യത്തിന് അനുസരിച്ച് ജോലി ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കമ്പനിയിൽ നിന്നും മുൻകൂട്ടി അനുവാദം വാങ്ങിയ ശേഷമാകണം ഇതെന്ന് സലീൽ പരേഖ് വ്യക്തമാക്കി. അതേസമയം തൊഴിലുടമ അറിയാതെയുള്ള രഹസ്യപരമായുള്ള മറ്റു ജോലികളെ എതിർക്കുന്നതായും ഇൻഫോസിസ് സി ഇ ഒ പറഞ്ഞു.
മൂൺലൈറ്റിംഗ് ചെയ്തതായി തെളിഞ്ഞതിനാൽ വിപ്രോ കഴിയഞ്ഞ മാസം 300 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മൂൺലൈറ്റിംഗ് വഞ്ചനയാണെന്ന് വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി വ്യക്തമാക്കിയിരുന്നു. വിപ്രോ ഉദ്യോഗാർത്ഥിക്കു മുമ്പിൽ വെയ്ക്കുന്ന കരാറിൽ മൂൺലൈറ്റിംഗ് പാടില്ലെന്ന വ്യവസ്ഥയുണ്ട്. ഇത് നിയമപരമായി പ്രശ്നമുള്ള കാര്യമല്ലെങ്കിലും കമ്പനിക്ക് അങ്ങനെയല്ല എന്ന് റിഷാദ് പ്രേംജി വ്യക്തമാക്കി. ജീവനക്കർക്ക് ഇത് അനുവദിനീയമല്ല എന്ന മുന്നറിയിപ്പ് ആദ്യമേ നൽകുന്നുണ്ട്.





























