അടൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂർ: അടൂർ കൃഷിഭവനിൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ ഞാറ്റുവേലചന്ത സംഘടിപ്പിച്ചു. സുഭിക്ഷകേരളം പദ്ധതിയുടെ നിറവിൽ തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായിട്ടാണ്  ഞാറ്റുവേലചന്ത നടത്തിയത്.  കൂടുതൽ കർഷകരെ സംഘടിപ്പിച്ച് പദ്ധതി നിവ്വഹണം നടത്തുമെന്ന് കർഷക സഭ ഉത്ഘാടനം ചെയ്തുകൊണ്ട് അടൂർ നഗരസഭ ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദ്‌ പറഞ്ഞു. ഞാറ്റുവേല ചന്തകൾ മുഖേന കർഷകർക്ക് പച്ചക്കറി വിത്തും തൈകളും ഉൾപ്പടെ ഗുണനിലവാരമുള്ള നടീൽ വസ്തുക്കൾ വിതരണം ചെയ്തു.

മലയാളത്തിലെ 27 ഞാറ്റുവേലകളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഞാറ്റുവേല എന്ന് അറിയിപ്പെടുന്നതും തിരുവാതിര ഞാറ്റുവേലയാണ്.  ഏതൊക്കെ ഞാറ്റുവേലകളിൽ ഏതൊക്കെ കൃഷിപ്പണികൾ ചെയ്യണമെന്ന് പൂര്‍വ്വികർക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. അവർ കാലാവസ്ഥയും ഞാറ്റുവേലകളും കാറ്റിന്റെ ഗതിയും മഴയുടെ ലഭ്യതയും ഒക്കെ നോക്കിയാണ് കൃഷിപ്പണികളിൽ ഏർപ്പെട്ടിരുന്നതെന്ന് പറക്കോട് ബ്ലോക്ക്‌ കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോഷൻ ജോർജ് പറഞ്ഞു. അതുപോലെതന്നെ കാലാവസ്ഥാ വ്യതിയാനം കേരളം പോലുള്ള സംസ്ഥാനത്തെ കർഷകരെ വളരെയധികം ബാധിച്ചു. അതുമൂലം ഉണ്ടാകുന്ന വിളനാശങ്ങൾ ഒരു പരിധിവരെ കർഷകരെ ബാധിക്കാതിരിക്കാൻ വിള ഇൻഷുറൻസ് പോലുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ച് കൃഷിരീതികൾ അവലംബിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നടുതലകള്‍ നടുന്ന കാലമാണ് തിരുവാതിര ഞാറ്റുവേല. കുരുമുളകുവള്ളികള്‍ നട്ടുപിടിപ്പിക്കാന്‍ പറ്റിയ സമയമാണിത്. കൊമ്പുകുത്തി പിടിപ്പിക്കുന്ന ഏതു സസ്യവും ഈ ഞാറ്റുവേലയില്‍ നടാം. ഔഷധസസ്യങ്ങള്‍, ഫലവൃക്ഷങ്ങള്‍, കാട്ടുമരങ്ങള്‍ തുടങ്ങിയവയുടെ തൈകള്‍ ഈ സമയത്ത് നട്ടുപിടിപ്പിക്കാവുന്നതാണ് അതുപോലെതന്നെ കപ്പ, വാഴ, മധുരക്കിഴങ്ങ്, കൂര്‍ക്ക തുടങ്ങിയവയും നടാം. വിരിപ്പു നിലങ്ങളില്‍ ഒറ്റപൂവായി കൃഷി ചെയ്യുന്ന മൂപ്പ് കൂടിയ വിത്തിനങ്ങള്‍ ഞാറ്റുവേലയിലാണ് ഞാറിടേണ്ടത്.

ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ രാജി ചെറിയാൻ, കൗൺസിലർ മാരായ ബിന്ദുകുമാരി , സുധ പത്മകുമാർ, രജനി രമേഷ്, അപ്സരാ സനൽ, ശ്രീജ പ്രദീപ്‌, ഗോപാലൻ കെ , കൃഷി ഓഫീസർമാരായ ഷിബിൻ, രജീബ് പി എ, കൃഷി അസിസ്റ്റന്റ്മാരായ രജിത്, പ്രസാദ്, സി ഡി എസ് ചെയർപേഴ്സൺ വത്സല കുമാരി തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ കർഷക സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവരും പങ്കെടുത്തു. കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ സ്വന്തമായി ഉൽപ്പാദിപ്പിച്ച മൂല്യവർധിത ഉൽപ്പന്നങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...