ചോദ്യം ചെയ്യല്‍ പുറത്തറിയാതിരിക്കാന്‍ ഉപാധികളുമായി ജലീല്‍ , തള്ളി എന്‍.ഐ.എ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നയതന്ത്ര ചാനലിലൂടെ മതഗ്രന്ഥം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ എന്‍.ഐ.എയുടെ ചോദ്യം ചെയ്യല്‍ മറച്ചുവെയ്ക്കാന്‍ മന്ത്രി കെ.ടി ജലീല്‍ നടത്തിയ ശ്രമങ്ങള്‍ പരാജയം. ചോദ്യം ചെയ്യല്‍ പുറത്തറിയാതിരിക്കാന്‍ എന്‍.ഐ.എയ്ക്കു മുമ്പാകെ ജലീല്‍ രണ്ട് നിബന്ധനകള്‍ വെച്ചിരുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ചോദ്യം ചെയ്യല്‍ ഓണ്‍ലൈനില്‍ ആക്കണം, ചോദ്യം ചെയ്യല്‍ രാത്രിയില്‍ വേണം എന്നീ ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. എന്നാല്‍ ഇത് രണ്ടും എന്‍.ഐ.എ നിഷേധിച്ചു. ഇതോടെയാണ് ആറു മണിയോടെ നേരിട്ട് എന്‍.ഐ.എ ഓഫീസില്‍ എത്തിയത്.

അതിനിടെ മന്ത്രി എന്‍.ഐ.എ ഓഫീസില്‍ എത്തുന്നതും അവിടെ നിന്നുള്ള ദൃശ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ പകര്‍ത്തുന്നതും തടയാന്‍ പോലീസ് നീക്കം നടത്തി. എന്‍.ഐ.എ ഓഫീസിനു മുന്‍വശത്തുള്ള റോഡിന് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നത്. ഇത് തടയാന്‍ പോലീസ് വാഹനം എന്‍.ഐ.എ ഓഫീസിനു കൊണ്ടുവന്ന് പാര്‍ക്ക് ചെയ്തു. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെയാണ് വാഹനങ്ങള്‍ മാറ്റിയത്. ഡി.സി.പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് എന്‍.ഐ.എ ഓഫീസിന് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്നു പുലര്‍ച്ചെ ആറുമണിയോടെയാണ് മന്ത്രി കടവന്ത്രയിലെ എന്‍.ഐ.എ ഓഫീസില്‍ എത്തിയത്. ആലുവ മുന്‍ എം.എല്‍.എ എ.എം യൂസഫിന്റെ കാറിലായിരുന്നു മന്ത്രി എത്തിയത്. അര്‍ദ്ധരാത്രി 12 മണിയോടെ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട മന്ത്രി കളമശേരിയിലെ റസ്റ്റ് ഹൗസില്‍ മന്ത്രിവാഹനം പാര്‍ക്ക് ചെയ്ത ശേഷമായിരുന്നു സ്വകാര്യ കാറില്‍ എന്‍.ഐ.എ ഓഫീസില്‍ എത്തിയത്. പുലര്‍ച്ചെ ഒന്നരയോടെയാണ് കാര്‍ ആവശ്യപ്പെട്ട് മന്ത്രി വിളിച്ചതെന്ന് എ.എം യൂസഫ് മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ 4.30 ഓടെ കാറും ഡ്രൈവറും വേണമെന്നായിരുന്നു ആവശ്യം. മന്ത്രി ചോദിച്ചതുകൊണ്ട് വിട്ടുകൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. യൂസഫിന്റെ കാറില്‍ 5.55 ഓടെ എന്‍.ഐ.എ ഓഫീസില്‍ എത്തിയ മന്ത്രി ഓഫീസിനുള്ളിലേക്ക് വേഗത്തില്‍ കയറിപ്പോകുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...