ന്യൂഡൽഹി : രാജ്യത്ത് എൻഐഎയുടെ വ്യാപക പരിശോധന. തീവ്രവാദം, ഗുണ്ടാസംഘം, കള്ളക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ആറ് സംസ്ഥാനങ്ങളിലായി 51 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. പരിശോധനയിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. ഇന്ത്യ-കാനഡ നയതന്ത്ര തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് എൻഐഎയുടെ റെയ്ഡ്. പഞ്ചാബ്, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഗുണ്ടാസംഘം തലവന്മാരായ ലോറൻസ് ബിഷ്‌ണോയി, ബംബിഹ ഭീകരൻ അർഷദീപ് സിംഗ് ദല എന്നിവരുമായി ബന്ധമുള്ളവരുടെ സങ്കേതങ്ങളിലാണ് പരിശോധന. ഇന്ന് രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. പോലീസ് സേനയെയും ഏകോപിപ്പിച്ചു കൊണ്ടാണ് റെയ്ഡ്.
ഖാലിസ്ഥാൻ അനുകൂലികൾ വീണ്ടും സജീവമാകുന്നത് സംബന്ധിച്ച് സുരക്ഷാ ഏജൻസികൾക്ക് സൂചന ലഭിച്ചിരുന്നതായാണ് വിവരം. കാനഡയിലെ ഖാലിസ്ഥാനികളുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നവരുടെ ഓഫീസുകളിലും വീടുകളിലുമാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്. കൂടാതെ ഖാലിസ്ഥാനി മൂവ്‌മെന്റിൽ ചേരാൻ ഇക്കൂട്ടർക്ക് പണവും നൽകുന്നുണ്ട്. സംശയമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളുടേയും ആസ്തികളുടേയും വിവരങ്ങളും എൻഐഎ ശേഖരിക്കുന്നുണ്ട്. പഞ്ചാബിലെ ഫിറോസ്പൂരിൽ നിന്നാണ് എൻഐഎ ഒരാളെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഈ റെയ്ഡ് നടപടി സംബന്ധിച്ച് എൻഐഎ ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല. കാനഡയിൽ ഖലിസ്ഥാനി ഭീകരൻ നിജ്ജാർ കൊലപ്പെട്ട കേസിൽ ഇന്ത്യ പ്രതിക്കൂട്ടിലായതിന് പിന്നാലെ, രാജ്യത്ത് ഖലിസ്ഥാനി അനുകൂലികൾക്കെതിരെ എൻഐഎ തുടർച്ചയായി നടപടിയെടുക്കുകയാണ്. നേരത്തെ പഞ്ചാബിലെ 30 സ്ഥലങ്ങളിലും രാജസ്ഥാനിൽ 13 ഇടങ്ങളിലും ഹരിയാനയിൽ 4 സ്ഥലങ്ങളിലും ഉത്തരാഖണ്ഡിൽ 2 സ്ഥലങ്ങളിലും ഡൽഹിയിലും യുപിയിലും എൻഐഎ റെയ്ഡ് നടത്തിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033