സൂറത്ത്: തെരഞ്ഞെടുപ്പിന് മുമ്പ് നാമനിർദേശ പത്രിക പിൻവലിച്ച് ബിജെപി സ്ഥാനാർഥിക്ക് ജയമൊരുക്കിയ കോൺഗ്രസ് സ്ഥാനാർഥി 20 ദിവസത്തെ അപ്രത്യക്ഷമാകലിന് ശേഷം പൊതുമധ്യത്തിൽ. കോൺഗ്രസ് നേതാവായിരുന്ന നിലേഷ് കുംഭാനിയാണ് വീണ്ടും രംഗത്തെത്തിയത്. 2017ൽ തന്നെ കോൺഗ്രസ് ആദ്യം വഞ്ചിച്ചെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ ശക്തിസിൻഹ് ഗോഹിലിനോടും പാർട്ടിയുടെ രാജ്‌കോട്ട് ലോക്‌സഭാ സ്ഥാനാർത്ഥി പരേഷ് ധനാനിയോടുമുള്ള ബഹുമാനം കൊണ്ടാണ് താൻ ഇത്രയും ദിവസങ്ങൾ നിശബ്ദനായിരുന്നതെന്നും നിലേഷ് കുംഭാനി പറഞ്ഞു. ഞാന് വഞ്ചിച്ചെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, അവസാന നിമിഷം സൂറത്തിലെ കാംറേജ് മണ്ഡലത്തിലെ എൻ്റെ ടിക്കറ്റ് റദ്ദാക്കി ആദ്യം വഞ്ചിച്ചത് കോൺഗ്രസാണെന്നും കുംഭാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പത്രിക പിൻവലിക്കാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ സൂറത്തിൽ അഞ്ച് സ്വയം പ്രഖ്യാപിത നേതാക്കളാണ് പാർട്ടി ഭരിക്കുന്നത്. എൻ്റെ അനുയായികളും ഓഫീസ് ജീവനക്കാരും അസ്വസ്ഥരായിരുന്നു. ഞങ്ങളെ പ്രവർത്തിക്കാൻ അനുവദിച്ചിരുന്നില്ല. എഎപിയും കോൺഗ്രസും ഇന്ത്യയുടെ ഭാഗമാണെങ്കിലും സൂറത്തിൽ എഎപി നേതാക്കൾ പ്രചാരണത്തിനെത്തുന്നത് അംഗീകരിക്കാനായില്ലെന്നും കുംഭാനി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























