Saturday, May 10, 2025 8:58 pm

ബംഗളെ വാലി മസ്ജിദിന്റെ ചുമതലയുള്ള മൗലവിയടക്കം അഞ്ച് പേര്‍ക്കെതിരേ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : നിസാമുദ്ദീന്‍ ബംഗളെ വാലി മസ്ജിദിന്റെ ചുമതലയുള്ള മൗലവിയടക്കം അഞ്ച് പേര്‍ക്കെതിരേ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസെടുത്തു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു മസ്ജിദില്‍ ഒത്തുകൂടിയതിന്റെ പേരിലാണ്‌ കേസ്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ ഒത്തുകൂടിയതിനെതിരേ ഡല്‍ഹി സര്‍ക്കാര്‍ പോലീസ് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. ഡല്‍ഹി ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. മൗലവിയോട് ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.

നിസാമുദ്ദീനില്‍ തബ്‌ലീഗ്‌ സമ്മേളനത്തില്‍ പങ്കെടുത്ത നൂറിലേറെ പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്‌. 610 പേരെ ഡല്‍ഹിയിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയോടെയാണ് മസ്ജിദിന്റെ ഏഴ് നിലകളിലായി ഉണ്ടായിരുന്ന മുഴുവന്‍ പേരെയും ഒഴിപ്പിച്ചത്. അതേസമയം, കേരളത്തില്‍നിന്ന് മുന്നൂറിലധികം മലയാളികള്‍ മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ആദ്യഘട്ടത്തില്‍ 230 പേരും രണ്ടാം ഘട്ടത്തില്‍ 80 പേരുമാണ് പങ്കെടുത്തത്. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. മതസമ്മേളനത്തില്‍ പങ്കെടുത്തത് മറച്ചുവെച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ് അറിയിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ

0
തൃശൂർ: അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കളെ കുന്നംകുളം പോലീസ്...

കുളത്തുമണ്ണിൽ കാട്ടാനയുടെ ജഡം കണ്ടെത്തി

0
കോന്നി : പാടം ഫോറെസ്റ്റേഷൻ പരിധിയിൽ കുളത്തുമണ്ണിൽ കാട്ടാനയുടെ ജഡം കണ്ടെത്തി....

ഇന്ത്യൻ സൈനികർക്ക് ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം അർപ്പിച്ചു

0
പത്തനംതിട്ട : ജമ്മു കാശ്മീരിലെ ഭീകരവിരുദ്ധ ആക്രമണത്തിന് തക്കതായ തിരിച്ചടി നൽകിയ...

സിന്ധു നദീതട കരാർ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നിലപാടുകൾ ഇന്ത്യ തുടരും

0
ദില്ലി: പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണയായെങ്കിലും പഹൽ​ഗാം ആക്രമണത്തെ തുടർന്ന് സ്വീകരിച്ച കടുത്ത...