പോലീസ്‌സ്റ്റേഷൻ മർദനത്തിൽ നടപടിയില്ല ; ദൃശ്യം നൽകാതെ പോലീസിന്റെ ഒളിച്ചുകളി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: പോലീസ്‌സ്റ്റേഷനിൽ മർദനം നടന്നുവെന്ന് റേഞ്ച് ഡി.ഐ.ജി.യുടെ റിപ്പോർട്ടുണ്ടായിട്ടും ഉദ്യോഗസ്ഥന്റെ പേരിൽ നടപടിയുണ്ടാകാത്തതിനാൽ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾക്കായി പരാതിക്കാരുടെ അലച്ചിൽ. ഒരു വർഷമായിട്ടും ഇതു നൽകാതെ പോലീസിന്റെ ഒളിച്ചുകളി. മനുഷ്യാവകാശലംഘനങ്ങളുടെ ദൃശ്യങ്ങൾ ആവശ്യപ്പെടാൻ ഇരയ്ക്ക്‌ അവകാശമുണ്ടെന്ന 2020-ലെ സുപ്രീംകോടതി വിധി അവഗണിച്ചാണ് ദൃശ്യങ്ങൾ നൽകാതിരിക്കുന്നത്. പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫൺ ഹോട്ടൽ ഉടമ കെ.പി. ഔസേപ്പ്, മകൻ പോൾ ജോസഫ്, ഹോട്ടൽ ജീവനക്കാർ എന്നിവരാണ് ക്യാമറാദൃശ്യങ്ങൾക്കായി ഒരു വർഷത്തോളമായി ശ്രമിക്കുന്നത്.

2023 മേയ് 24-ന് ഇവരുടെ ഹോട്ടലിൽവെച്ചുണ്ടായ തർക്കത്തിന്റെ ഭാഗമായി ജീവനക്കാരെ പോലീസ്‌സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നുവെന്നാണ് പരാതി. പോൾ ജോസഫിനെ ജയിലിലുമടച്ചു. ദൃശ്യങ്ങൾക്കായി വിവരാവകാശനിയമപ്രകാരം പീച്ചി പോലീസ്‌സ്റ്റേഷനിൽ അപേക്ഷ നൽകിയെങ്കിലും ഇതു തള്ളി. തുടർന്ന് എ.സി.പി.ക്കും സിറ്റി പോലീസ് കമ്മിഷണർക്കും പരാതിനൽകിയെങ്കിലും അതും തള്ളി. ചൊവ്വാഴ്ച നടന്ന മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്ങിൽ ഇവരുടെ പരാതി പരിഗണിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം സ്ഫോടക വസ്തു കേസ്: കൂടുതൽ പ്രതികൾ എൻ.ഐ.എയുടെ വലയിൽ, മൂന്ന് പേരുടെ അറസ്റ്റ്...

0
മലപ്പുറം: സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റ് ചെയ്തത്...

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...

സ്കൂൾ ക്വിസ് ചോദ്യാവലിയിലെ സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദത്തിൽ; സർക്കാരിനെതിരെ വിമർശനം ശക്തം

0
കeസര്‍കോട്: സ്‌കൂള്‍ ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി. മഞ്ചേശ്വരം,...

വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കണം; സ്വാതന്ത്ര്യദിന മുന്നൊരുക്കങ്ങളിൽ കർശന ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ്...