അടൂർ കെൻകോസിന്റെ സ്ഥലത്തെ കാടുകൾ നീക്കാൻ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

അടൂർ : കെൻകോസിന്റെ സ്ഥലത്തെ കാടുകൾ നീക്കാൻ നടപടിയില്ല. രണ്ടേക്കർ 28 സെന്റ് സ്ഥലം മുഴുവൻ നിലവിൽ കാടുകയറിയ സാഹചര്യമാണ്. കെട്ടിടത്തിന്റെ പലഭാഗങ്ങളും ചോർന്നൊലിക്കുന്നതാണ്. 2024 ഡിസംബറിൽ കാടുകയറിക്കിടക്കുന്ന അടൂർ കെൻകോസ് സ്ഥലം വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് നേരിട്ട് സന്ദർശിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അഭ്യർത്ഥനയെ തുടർന്നാണ് മന്ത്രി എത്തിയത്. എന്നിട്ടും നടപടിയായില്ല. 2024 ജനുവരി മാസത്തിൽ കെൻകോസിന്റെ സ്ഥലത്തെ കുറച്ചുഭാഗത്തെ കാടുകൾ നീക്കംചെയ്തിരുന്നു.

അധികമായി കാടുകയറിയപ്പോൾ വെട്ടിത്തെളിച്ചു എന്നുമാത്രമേയുള്ളൂവെന്നാണ് അന്ന് വ്യവസായവകുപ്പ് അധികൃതർ പറഞ്ഞത്. 1973-ൽ സി.രാമലിംഗം ചെയർമാനായി പ്രവർത്തനമാരംഭിച്ചതാണ് കെൻകോസ്. കെൻകോസിന്റെ സ്ഥാപിത ഉദ്ദേശ്യം ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിക്കുക എന്നതായിരുന്നു. ഇതിനായി അടൂരും പരിസരങ്ങളിലുമുള്ള എൻജിനിയറിങ് ബിരുദധാരികളും ഡിപ്ളോമക്കാരും ഐടിഐക്കാരുമടങ്ങുന്ന സാങ്കേതിക വിഭാഗവും മിനിസ്റ്റീരിയൽ വിഭാഗവും ഉൾപ്പെടെ നൂറ്റിയിരുപതോളം പേർ ഓഹരിയെടുത്ത് ജീവനക്കാരായി തുടങ്ങിയ പദ്ധതിയായിരുന്നു കെൻകോസ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാര്‍ക്ക് പരിക്ക്

0
പന്തളം: പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍...

ജലീലിനെയും ഭാര്യയെയും ചെമ്പതാക അണിയിച്ച് പിണറായി , ഇരുവർക്കും പാർട്ടിയിലേക്ക് സ്വാ​ഗതം

0
മലപ്പുറം : മുന്‍ മന്ത്രി കെ ടി ജലീലിനേയും ഭാര്യ ഫാത്തിമക്കുട്ടിയേയും...

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകിയില്ല ; പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന...

0
കൊച്ചി: ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി...

അടൂരില്‍ തെരുവ് നായ ശല്യം രൂക്ഷം : അടൂര്‍ നഗരസഭ ഉറക്കത്തില്‍

0
അടൂര്‍ : അടൂരില്‍ തെരുവ് നായ ശല്യം വര്‍ദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ അടൂര്‍...