പ്രതികൾക്കെതിരെ നടപടിയെടുത്തില്ല ; കൂട്ടബലാത്സംഗത്തിനിരയായ യുവതിയും ഭർത്താവും ആത്മഹത്യക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്നോ: പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികൾക്കെതിരെ നടപടിയെടുത്തില്ലെന്നാരോപിച്ച് കൂട്ടബലാത്സംഗത്തിനിരയായ യുവതിയും ഭർത്താവും ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഇരുവരും ചികിത്സയിൽ തുടരുകയാണ്. ശനിയാഴ്ച വഴിയിൽ വാഹനം കാത്ത് നിൽക്കുന്നതിനിടെ പ്രതിയായ അങ്കിത് യുവതിയെ തന്‍റെ ബൈക്കിൽ സ്ഥലത്തെത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും പിന്നാലെ സ്ത്രീയെ സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. അങ്കിത്തും അയാളുടെ സുഹൃത്തുക്കളായ നാല് പേരും ചേർന്നാണ് യുവതി ബലാത്സംഗം ചെയ്തത്.

കുറ്റകൃത്യത്തിന് ശേഷം ബോധരഹിതയായ യുവതിയെ അങ്കിത് ആശുപത്രിയിലെത്തിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. ആ‍ശുപത്രിയിലെത്തി‍യ യുവതിയുടെ ഭർത്താവ് ഉടനടി പോലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ നിരവധി മറ്റ് കേസുകളിലും പ്രതിയായ അങ്കിതിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ദിവസങ്ങൾ പിന്നിട്ടിട്ടും കേസിൽ പുരോഗതിയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ദമ്പതികളുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷന് മുമ്പിലും ആശുപത്രിക്ക് മുമ്പിലുമെത്തി പ്രതിഷേധച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി ദുരന്തം : അന്നത്തെ വി.എസിന്റെ ഇടപെടൽ ഓർമിപ്പിച്ച് വി.എ. അരുൺകുമാർ

0
വയനാട്: വയനാട്ടിലെ കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രതികരിച്ച് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും...

ആശങ്കയ്ക്ക് വിരാമം ; ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. 23 കാരി...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....

വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

0
കൊച്ചി: മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു...