പാലക്കാട് : രമേശ് ചെന്നിത്തലയുമായി പെരുന്നയിൽ ഇന്നലെ പലകുറി സംസാരിച്ചിരുന്നു. ഇന്നലെ നടന്നതിൽ ഒരു കൗതുകം പോലും തനിക്ക് തോന്നുന്നില്ല. വാർത്ത ഏതുതരത്തിൽ നൽകണം എന്നത് മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യം. ഞങ്ങൾ പരസ്‌പരം പരിചയമുള്ള നേതാക്കളാണ്. എല്ലാ രാഷ്ട്രീയ പാർട്ടിയിൽ പെട്ട ആളുകളുമായി ഇന്നലെ പെരുന്നയിൽ എൻഎസ്എസ് യോഗത്തിൽ വെച്ച് സംസാരിച്ചിരുന്നു. അതൊന്നും വലിയ കൗതുക വാർത്തയല്ല. എല്ലാരോടും കുശലം പറയുകയും രാഷ്ട്രീയം പറയുകയും ചെയ്തിട്ടാണ് മടങ്ങിയത്.
പി ജെ കുര്യനുമായി ഭിന്നതയില്ല. ചെവിയിൽ പറഞ്ഞത് കുശലാന്വേഷണം. താൻ പറഞ്ഞതിനെ വളച്ചൊടിച്ച് വാർത്തയായി വന്നു എന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയെ സംബന്ധിച്ച് ആർക്കും അഭിപ്രായം പറയാം. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഇപ്പോൾ അഭിപ്രായം പറയാൻ ഞാൻ ആളല്ല. പാലക്കാട്ടുകാർ ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നു. പാലക്കാട് സജീവമാണ്. മത്സരിക്കുമോ എന്ന ചോദ്യത്തിന് രാഹുൽ കൃത്യമായ മറുപടി നൽകിയില്ല. ഇതിൽ നിന്നും വാർത്ത സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം വിമർശിച്ചു.






























