തിരുവല്ല : കൊടുംചൂടിൽ ഒരു ജീവജാലങ്ങളും വെളളമില്ലാതെ ദാഹിച്ച് അലയാൻ ഇടവരരുതെന്ന് അഭി. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത. കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റേയും തിരുവല്ല ടcs ഹയർ കെക്രട്ടറി സ്കൂളിന്റെ NSS യൂണിറ്റിന്റേയും ആഭിമുഖ്യത്തിൽ ‘പറവകൾക്ക് ഒരു പാനപാത്രം’ എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർത്തോമ്മാ സഭാ കൗൺസിൽ അംഗം തോമസ് കോശി, അദ്ധ്യക്ഷത വഹിച്ചു, നാഷണൽ കോളേജ് ഡയറക്ടർ മജ്നു എം. രാജൻ, മാർത്തോമ്മാ സഭാ സെക്രട്ടറി റവ. എബി റ്റി. മാമൻ, വൈദീക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, വെരി. റവ: ജോർജ് മാത്യു, Scs സ്കൂൾ പ്രിൻസിപ്പൽ ജോൺ കെ.തോമസ്, ഹെഡ് മിസ്ട്രസ്. മേരി കെ. ജോൺ, NSS പ്രോഗ്രാം ഓഫീസർ നിമ്മി തോമസ്, നഗരസഭ കൗൺസിൽ അംഗം റജിനോൾഡ് വർഗീസ്, റവ. ഉമ്മൻ വി. വർക്കി, റവ.കെ.ഇ.വർഗീസ്, മലബാർ ഗോൾഡ് മാനേജർ ശ്യാം സുന്ദർ, പത്തനംതിട്ട ഫോറസ്റ്റ് റേൻജ് ഓഫിസർ എ. എസ്. അശോക്, റാന്നി റേൻജ് ഓഫീസർ വി. എസ്. സുഹൈബ്, ഫോറസ്റ്റ് ഉദ്ധ്യോഗസ്ഥരായ സജി ജോർജ്, പി. ജോൺ, ജസ്ന. റ്റി. എസ് എന്നിവർ പ്രസംഗിച്ചു. പിന്നാലെ തിരുവല്ലയിലും സമീപപ്രദേശങ്ങളിലും പറവകൾക്ക് കുടിവെള്ള പാത്രങ്ങൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.






























