ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥി ആത്മഹത്യകൾ പരിശോധിക്കുന്നതിന് നോഡൽ ഓഫിസർമാരെ നിയമിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥി ആത്മഹത്യകൾ പരിശോധിക്കുന്നതിന് സംസ്ഥാനങ്ങളിൽ നോഡൽ ഓഫിസർമാരെ നിയമിക്കും. വിദ്യാർഥികളുടെ ആത്മഹത്യ തടയാൻ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക ദൗത്യസംഘത്തെ (എൻ.ടി.എഫ്) സഹായിക്കുന്നതിനാണ് നോഡൽ ഓഫിസർമാരെ നിയമിക്കുന്നത്. സംസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികളും നൂതന ആശയങ്ങളും നോഡൽ ഓഫിസർമാർ എൻ.ടി.എഫുമായി പങ്കിടണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ മാനസികാരോഗ്യ ആശങ്കകൾ പരിഹരിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി കഴിഞ്ഞ മാർച്ചിലാണ് റിട്ട. ജഡ്ജി ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് അധ്യക്ഷനായ 12 അംഗ പ്രത്യേക ദൗത്യസംഘത്തെ സുപ്രീംകോടതി നിയോഗിച്ചത്. രോഹിത് വെമുല, പായൽ തദ്‌വി എന്നിവരുടെ ആത്മഹത്യയെ തുടർന്ന് മാതാപിതാക്കൾ സമർപ്പിച്ച ഹരജി പരിഗണിച്ചായിരുന്നു സുപ്രീംകോടതി നടപടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ്, വിവേചനം, അക്കാദമിക് സമ്മർദം, വിദ്യാർഥികളുടെ മേലുള്ള സാമ്പത്തിക ഭാരം തുടങ്ങി വിവിധ തലത്തിലുള്ള പരിശോധനയാണ് എൻ.ടി.എഫ് നടത്തുന്നത്.

ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജുക്കേഷന് (എ.ഐ.എസ്.എച്ച്.ഇ) കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളജുകൾ എന്നിവ സെപ്റ്റംബർ 12നകം സർവേകൾക്ക് വിശദമായ പ്രതികരണങ്ങൾ നൽകണമെന്ന് എൻ.ടി.എഫ് നിർദേശിച്ചിട്ടുണ്ട്. കൂടാതെ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ, ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെയുള്ള റെഗുലേറ്ററി ബോഡികളോടും സർവേയിൽ പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. എൻ.ടി.എഫ് ആരംഭിച്ച വെബ്‌സൈറ്റ് വഴി 80,000ത്തിലധികം വിദ്യാർഥികൾ, 10000 അധ്യാപകർ, 15,000 രക്ഷിതാക്കൾ, സമൂഹത്തിന്റെ വിവിധ തലത്തിലുള്ള മറ്റ് 8,000 പേരും സർവേകളിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 700 ലധികം മാനസികാരോഗ്യ വിദഗ്ധരും സർവേയിൽ പങ്കെടുത്തതായി എൻ.ടി.എഫ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീഷണിയില്‍ മലയാലപ്പുഴ ഗ്രാമം ; ആള്‍ത്താമസമില്ലാത്ത വീട് താവളമാക്കി നൂറുകണക്കിന് വവ്വാലുകള്‍

0
മലയാലപ്പുഴ: മലയാലപ്പുഴ ചേറാടിയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നൂറുകണക്കിന് വവ്വാലുകള്‍ കയറി കൂടിയത് ജനങ്ങളില്‍...

കീം പരീക്ഷാ ഫലം നാളെ ഉച്ചക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ്...

0
തിരുവനന്തപുരം : കേരള എൻജിനീയറിങ് - ഫാർമസി പ്രവേശന പരീക്ഷയുടെ ഫലം...

കോന്നിയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം അശാസ്ത്രീയമെന്ന് യാത്രക്കാര്‍

0
കോന്നി: നിരന്തരം അപകടങ്ങള്‍ നടക്കുന്ന കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സ്ഥാപിച്ച...

കുട്ടനാടിനെയും വള്ളംകളി പ്രേമികളെയും അപമാനിച്ചു , മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് മൂലം വള്ളംകളി ജലോത്സവ...

0
ആലപ്പുഴ : കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് മൂലം വള്ളംകളി...