ഡൽഹി : വടക്കൻ ബംഗാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോട്ടയാണെന്ന് പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. “വടക്കൻ ബംഗാൾ പ്രധാനമന്ത്രി മോദിയുടെ കോട്ടയാണ്. ഇവിടെ ആളുകൾ അദ്ദേഹത്തെ ബഹുമാനിക്കുകയും സ്നേഹിക്കുകയും തങ്ങളുടേതായി കണക്കാക്കുകയും ചെയ്യുന്നു. 2014 മുതൽ വടക്കൻ ബംഗാൾ പ്രധാനമന്ത്രി മോദിക്ക് അനുകൂലമാണ്. 2019 ൽ അദ്ദേഹത്തിന്റെ വോട്ട് ശതമാനം വർധിച്ചു. വടക്കൻ ബംഗാൾ ഭദ്രമായിരുന്നു’. സുവേന്ദു അധികാരി വ്യക്തമാക്കി.
ശനിയാഴ്ച സിലിഗുരി സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃണമൂൽ കോൺഗ്രസിനും പ്രതിപക്ഷമായ ഇന്ത്യൻ ബ്ലോക്കിനുമെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ജനങ്ങൾ ബുദ്ധിമുട്ടുകയോ കഷ്ടപ്പെടുകയോ ചെയ്യുമ്പോൾ അത് പശ്ചിമ ബംഗാൾ സർക്കാരിനെ ബാധിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിക്കുകയും ചെയ്തു.





























