രാജ്യത്തെ മെഡിക്കല്‍ കോഴ്‌സുകളില്‍ ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ മെഡിക്കല്‍ കോഴ്‌സുകളില്‍ ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണവും മുന്നോക്ക വിഭാഗത്തില്‍ സമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിന് 10 ശതമാനം സംവരണവും അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ബിരുദ, ബിരുദാനന്തര മെഡിക്കല്‍ കോഴ്‌സുകളിലെ അഖിലേന്ത്യാ ക്വാട്ടയിലാണ് സംവരണം. എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ്, ഡിപ്ലോമ മെഡിക്കല്‍ കോഴ്‌സുകള്‍ എന്നിവയില്‍ ഇനി മേല്‍പറഞ്ഞ സംവരണം പ്രാവര്‍ത്തികമാകും.

പുതിയ പ്രഖ്യാപനം ഒബിസി വിഭാഗത്തില്‍ നിന്നും എംബിബിഎസിന് ചേരുന്ന 1500 ഓളം വിദ്യാര്‍ത്ഥികള്‍ക്കും പിജിക്ക് ചേരുന്ന 2500 വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കും. സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന 550 എംബിബിഎസ് വദ്യാര്‍ത്ഥികള്‍ക്കും മെഡിക്കല്‍ പിജി പഠനത്തിലെ 1000 വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

പ്രതിവര്‍ഷം ആയിരക്കണക്കിന് യുവജനങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ നേടുന്നതിന് നടപടി വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. നമ്മുടെ രാജ്യത്ത് സാമൂഹ്യനീതിയുടെ ഒരു പുതിയ മാതൃക സൃഷ്ടിക്കുന്നതിനും വളരെയധികം സഹായിക്കുമെന്നും മോദി പറഞ്ഞു. ചരിത്രപരമായ തീരുമാനമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനത്തെ വിശേഷിപ്പിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...

അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് ആധാർ അനുവദിക്കില്ലെന്ന തീരുമാനം ; വ്യാപകമായി ആളുകളെ പുറത്താക്കാനെന്ന്...

0
കൊൽക്കത്ത: അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് പുതുതായി ആധാർ അനുവദിക്കില്ലെന്ന് സർക്കാർ...