ആറു വർഷത്തിനിടെ ദില്ലിയിൽ ഉണ്ടായ തീപിടുത്തങ്ങളിൽ 500-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ

For full experience, Download our mobile application:
Get it on Google Play

ദില്ലി: കഴിഞ്ഞ ആറു വർഷത്തിനിടെ ദില്ലിയിൽ ഉണ്ടായ തീപിടുത്തങ്ങളിൽ 500-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ. ദില്ലി സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2019 മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ മാത്രം 543 പേർ തീപിടിത്ത അപകടങ്ങളിൽ മരിച്ചു. തെക്കൽ ദില്ലിയിലെ മാലവ്യ നഗറിലുള്ള (ഹൌസ് റാണി പ്രദേശം) ‘ഫ്ലറിഷ് സ്റ്റേ’ ഹോട്ടലിൽ വൻ ദുരന്തത്തിന്റെ പിന്നാലെയാണ് ഈ കണക്കുകൾ പുറത്തുവന്നത്. 12 വിദേശികളടക്കം 21 പേരാണ് മാലവ്യ നഗർ ദുരന്തത്തിൽ മരിച്ചത്. ചൂട് കൂടുന്ന വേനൽക്കാലത്ത് ദില്ലിയിൽ തീപിടുത്തങ്ങൾ കുത്തനെ ഉയരുന്നതായി ദില്ലി ഫയർ സർവീസ് വ്യക്തമാക്കുന്നു. എസി, കൂളറുകൾ തുടങ്ങിയ ഉപകരണങ്ങളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ഷോർട്ട് സർക്യൂട്ടുകളാണ് ഇതിന് പ്രധാന കാരണം.

എന്നാൽ അപകടമുണ്ടായ മാലവ്യ നഗറിലെ ഹോട്ടലിന് വെറും 6 മുറികൾ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് മാത്രമാണ് ഉണ്ടായിരുന്നത്. ബേസ്‌മെന്റിലടക്കം 25-ഓളം മുറികളാണ് ഇവിടെ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിന് ഫയർ സേഫ്റ്റി എൻ.ഒ.സി ഉണ്ടായിരുന്നില്ല. അടിയന്തിര ഘട്ടങ്ങളിൽ പുറത്തുകടക്കാൻ ഒരു വഴി മാത്രമാണ് ഈ അഞ്ചുനില കെട്ടിടത്തിനുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയുസ്സും ആരോഗ്യവും അനുവദിച്ച് നൽകിയാൽ പിണറായി വിജയൻ കേരളത്തെ വീണ്ടും നയിക്കും : സജി...

0
ആലപ്പുഴ : പിണറായി വിജയന്റെ സത്യസന്ധതയെ വാഴ്ത്തിയും ഇ.ഡിയെ രൂക്ഷമായി വിമർശിച്ചും...

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...

പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന്...

0
ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...