ആറു വർഷത്തിനിടെ ദില്ലിയിൽ ഉണ്ടായ തീപിടുത്തങ്ങളിൽ 500-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ

For full experience, Download our mobile application:
Get it on Google Play

ദില്ലി: കഴിഞ്ഞ ആറു വർഷത്തിനിടെ ദില്ലിയിൽ ഉണ്ടായ തീപിടുത്തങ്ങളിൽ 500-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ. ദില്ലി സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2019 മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ മാത്രം 543 പേർ തീപിടിത്ത അപകടങ്ങളിൽ മരിച്ചു. തെക്കൽ ദില്ലിയിലെ മാലവ്യ നഗറിലുള്ള (ഹൌസ് റാണി പ്രദേശം) ‘ഫ്ലറിഷ് സ്റ്റേ’ ഹോട്ടലിൽ വൻ ദുരന്തത്തിന്റെ പിന്നാലെയാണ് ഈ കണക്കുകൾ പുറത്തുവന്നത്. 12 വിദേശികളടക്കം 21 പേരാണ് മാലവ്യ നഗർ ദുരന്തത്തിൽ മരിച്ചത്. ചൂട് കൂടുന്ന വേനൽക്കാലത്ത് ദില്ലിയിൽ തീപിടുത്തങ്ങൾ കുത്തനെ ഉയരുന്നതായി ദില്ലി ഫയർ സർവീസ് വ്യക്തമാക്കുന്നു. എസി, കൂളറുകൾ തുടങ്ങിയ ഉപകരണങ്ങളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ഷോർട്ട് സർക്യൂട്ടുകളാണ് ഇതിന് പ്രധാന കാരണം.

എന്നാൽ അപകടമുണ്ടായ മാലവ്യ നഗറിലെ ഹോട്ടലിന് വെറും 6 മുറികൾ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് മാത്രമാണ് ഉണ്ടായിരുന്നത്. ബേസ്‌മെന്റിലടക്കം 25-ഓളം മുറികളാണ് ഇവിടെ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിന് ഫയർ സേഫ്റ്റി എൻ.ഒ.സി ഉണ്ടായിരുന്നില്ല. അടിയന്തിര ഘട്ടങ്ങളിൽ പുറത്തുകടക്കാൻ ഒരു വഴി മാത്രമാണ് ഈ അഞ്ചുനില കെട്ടിടത്തിനുണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വായനാദിന മാസാചരണം : ജില്ലാതല പ്രശ്നോത്തരി ജൂലൈ 11 ന് ദേശീയ വായനാദിന...

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസില്‍ അടിയന്തര വാദം ഇല്ലെന്ന് സുപ്രീംകോടതി

0
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾ വകമാറ്റി ചെലവഴിച്ചെന്ന ആരോപണത്തിൽ നിഷ്പക്ഷവും സമയബന്ധിതവുമായ...

ഐരവൺ പി.എസ്.വി.പി.എം ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ ക്യാമറാ ദിനം ആചരിച്ചു

0
കോന്നി: കോന്നി ഐരവൺ പി.എസ്.വി.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്...

ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

0
പത്തനംതിട്ട: ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ടുള്ള ടി.ബി മുക്ത ഭാരത് - ക്ഷയരോഗ...