പത്തനംതിട്ട : ഹോട്ടലുകളിലും ബേക്കറികളിലും പത്തനംതിട്ട നഗരസഭയുടെ പരിശോധന തുടരുന്നു. ഇന്ന് ഇന്ന് 13 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. അഞ്ചു സ്ഥാപനങ്ങളിൽനിന്നും പഴകിയതും ഉപയോഗ ശൂന്യവുമായ ആഹാരസാധനങ്ങൾ കണ്ടെത്തി. കുടുംബശ്രീ കഫെ, ക്രൗൺ ബേക്കറി ബോർമ, വീട്ടിലെ ഊണ് ഓമനയുടെ കട നന്നുവക്കാട് , വീട്ടിലെ ഊണ് സാബുവിന്റെ കട, എ.ആര്‍ ബേക്കറി ബോര്‍മ്മ, എന്നിവിടങ്ങളിൽ നിന്നും പഴകിയതും ഉപയോഗശൂന്യമായ ആഹാരപദാർത്ഥങ്ങൾ പിടിച്ചെടുത്തു. പിഴ ഈടാക്കുന്നതിലേക്ക് ഇവര്‍ക്ക് നോട്ടീസ് നൽകി . വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഇന്നലെ നടത്തിയ പരിശോധനയില്‍ അബാന്‍ ജംഗ്ഷനിലെ മത്സ്യ വില്‍പ്പനശാലയില്‍ നിന്നും ഉപയോഗശൂന്യമായ 40 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.
പരിശോധനകൾക്ക് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ദീപു രാഘവൻ, സുജിത് എസ് പിള്ള എന്നിവർ നേതൃത്വം നൽകി. വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ വിൽക്കുന്നതുമായ എല്ലാ സ്ഥാപനങ്ങൾക്കും എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് അറിയിച്ചു.