ഓണ്‍ലൈന്‍ വിവാഹങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിദേശത്തുള്ള വരന്‍റെ സാന്നിധ്യം വിഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ഉറപ്പാക്കി വിവാഹം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഹൈകോടതി ഉത്തരവ്. കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ വിവാഹ രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥനാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ നിര്‍ദേശം നല്‍കിയത്.

വരന്‍റെ മാതാപിതാക്കളില്‍ ആരേങ്കിലും നല്‍കുന്ന സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവരുടെയും വധുവിന്‍റെയും ഒപ്പ് വെപ്പിച്ചശേഷം വരന്‍റെ സാന്നിധ്യം ഓണ്‍ലൈനില്‍ ഉറപ്പാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കണം.

ഒരു വര്‍ഷത്തിനകം വരന്‍ നേരിട്ടെത്തി രജിസ്റ്ററില്‍ ഒപ്പിടണമെന്നും അല്ലാത്തപക്ഷം രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ നടപടി സ്വീകരിക്കാമെന്നും കോടതി ഉത്തരവിട്ടു. തൃശൂര്‍ സ്വദേശിനി ജെ.എസ്. ശ്രീലക്ഷ്മി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2019 ആഗസ്റ്റ് 24ന് വിവാഹം കഴിഞ്ഞതിനെത്തുടര്‍ന്ന് കേരള രജിസ്ട്രേഷന്‍ ഓഫ് മാര്യേജസ് (കോമണ്‍) റൂള്‍സ് 2008 പ്രകാരം രജിസ്ട്രേഷന് വേണ്ടി ഭര്‍ത്താവ് സനൂപിനൊപ്പം പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ നല്‍കി.

ഉദ്യോഗസ്ഥന്‍ അവധിയിലും തുടര്‍ന്ന് അവധി ദിവസങ്ങളുമായതിനാല്‍ ഒപ്പിടാന്‍ സാധിച്ചില്ല. ഇതിനിടെ, ദക്ഷിണാഫ്രിക്കയിലെ ജോലിസ്ഥലത്തേക്ക് ഭര്‍ത്താവിന് മടങ്ങേണ്ടി വന്നു.

പിന്നീട് ഒപ്പിടാന്‍ സാധിച്ചില്ല. ഇപ്പോള്‍ ഭര്‍ത്താവിനടുത്തേക്ക് പോകാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടെന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഭര്‍ത്താവ് നേരിട്ട് എത്തണമെന്നാണ് രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതെന്നും ഹരജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാകാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു ആവശ്യം.

തുടര്‍ന്നാണ് ഭര്‍ത്താവിനുവേണ്ടി രജിസ്റ്ററില്‍ ഒപ്പുവെക്കാന്‍ ഭര്‍ത്താവിെന്‍റ പ്രതിനിധിയെന്ന നിലയില്‍ മാതാപിതാക്കളില്‍ ആരെയെങ്കിലും ചുമതലപ്പെടുത്തണമെന്നതടക്കം ഉപാധികളോടെ ആവശ്യം അനുവദിച്ചത്. വിഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഹരജിക്കാരി ഒരുക്കണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

”നിങ്ങളെ അറിയുന്നവർ എപ്പോഴും ഒപ്പമുണ്ടാകും”; പേളി മാണിക്കെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് റോബിൻ

0
കൊച്ചി: ദില്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ സോഷ്യൽ...

”കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് ബി.ജെ.പിയുടേത്”; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

0
തിരുവനന്തപുരം: ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലും കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര...

വ്യാജ പെൻഷൻ പ്രചാരണം; പി.കെ. ശ്രീമതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

0
കണ്ണൂർ: എംഎല്‍എയുടെ ഭാര്യയെന്ന പേരിൽ പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജ വാർത്തയ്ക്കെതിരെ പി...

അടിമാലി മണ്ണിടിച്ചിൽ ദുരിതബാധിതർ നടത്തിവന്ന പട്ടിണി സമരം പിൻവലിച്ചു ; നഷ്ടപരിഹാര തുക നൽകാമെന്ന്...

0
ഇടുക്കി: ലക്ഷം വീട് നഗറിലുണ്ടായ മണ്ണിടിച്ചിലിലെ ദുരന്തബാധിതര്‍ നടത്തി വന്ന പട്ടിണി...