Friday, July 4, 2025 8:16 am

ബഹുമാനം ജനങ്ങളില്‍ നിന്ന് ലഭിക്കണമെങ്കില്‍ അതേ രീതിയില്‍ ഇടപെടണo : പിണറായിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്ത്‌ഡോക്‌സ് സഭ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പിണറായി വിജയനെ കാണുന്നത് നാടിന്‍റെ മുഖ്യമന്ത്രിയായാണ്. ആ ബഹുമാനം ജനങ്ങളില്‍ നിന്ന് ലഭിക്കണമെങ്കില്‍ അതേ രീതിയില്‍ ഇടപെടണമെന്ന് രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്ത്‌ഡോക്‌സ് സഭ. സംസ്ഥാനത്ത് കമ്യൂണിസ്റ്റ് ഏകാധിപത്യം അനുവദിക്കില്ല. മുഖ്യമന്ത്രിയുടേത് ഭരണകൂട ഫാസിസമാണെന്നും ഓര്‍ത്ത്‌ഡോക്‌സ് സഭാ മാധ്യമവിഭാഗം തലവന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രേപ്പൊലീത്ത അറിയിച്ചു.

കമ്യൂണിസ്റ്റ് ഭരണം മത വര്‍ഗീയതേയേക്കാള്‍ ഭീകരമായ ഫാസിസമാണ് കേരളത്തില്‍ ഇപ്പോള്‍ കാഴച്ചവെയ്ക്കുന്നത്. ഭരണകൂടം അത് തിരുത്തിയില്ലെങ്കില്‍ ജനങ്ങള്‍ തിരുത്തും. ജനാധിപത്യ മര്യാദകളല്ല മുഖ്യമന്ത്രി കാണിക്കുന്നതെന്നും സഭാ നേതൃത്വം കുറ്റപ്പെടുത്തി. മലപ്പുറത്ത് ഓര്‍ത്ത്‌ഡോക്‌സ് വൈദികന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയില്‍ പ്രതികരിക്കവേയാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

യാക്കോബായ- ഓര്‍ത്ത്‌ഡോക്‌സ് സഭയിലെ വഴക്ക് തീര്‍ക്കാന്‍ പ്രധാനമന്ത്രി ഇടപെടുന്നതല്ല. എന്നാല്‍ സഭയുടെ ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനം തിരുവനന്തപുരമാണെന്ന് ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് മാറ്റണമെന്ന സന്ദേശമാണ് പ്രധാനമന്ത്രി നല്‍കിയതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ജനാധിപത്യമര്യാദകളല്ല മുഖ്യമന്ത്രി കാണിക്കുന്നത്. തനിക്ക് തോന്നിയതുപോലെ ഭരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ നടക്കില്ല. മുഖ്യമന്ത്രി എന്തിനാണ് ഇത്രയും അസഹിഷ്ണുത കാണിക്കുന്നത്. സഭകളോട് മാന്യമായി ഇടപെട്ടാല്‍ മുഖ്യമന്ത്രിക്ക് നല്ലത്. മുഖ്യമന്ത്രി മലപ്പുറത്ത് നുണകള്‍ പറയുകയും വൈദിക കുപ്പായത്തെ ചോദ്യംചെയ്യുകയുമായിരുന്നു. നീതിന്യായ കോടതികള്‍ ശരിയെന്ന് പറഞ്ഞതിനെ ധിക്കരിച്ച്‌ ഇടപെടാന്‍ ഓര്‍ത്തഡോക്‌സ് സഭ മുഖ്യമന്ത്രിയുടെ അടിമയല്ല. മുഖ്യമന്ത്രിക്ക് പറ്റിയ തെറ്റ് തിരുത്തുന്നതാണ് നല്ലത്. സഭ പള്ളി പിടിക്കാന്‍ പോയിട്ടില്ല.

നിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായി റവന്യൂ അധികാരികള്‍ പള്ളികള്‍ ഒഴിപ്പിച്ചെടുത്ത് നല്‍കിയതാണ്. അത് സര്‍ക്കാരിന്റെ ദാക്ഷിണ്യമല്ല. ആര്‍ക്കും പള്ളിയില്‍ വരാം. എന്നാല്‍ ശുശ്രൂഷകള്‍ നടത്തണമെങ്കില്‍ മലങ്കര മെത്രാപ്പൊലീത്തയുടെ അനുമതിപത്രമുണ്ടായിരിക്കണമെന്നും യൂലിയോസ് മെത്രാപ്പൊലീത്ത അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെടിനിർത്തൽ ചർച്ചയ്ക്കിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ

0
ഗാസ്സസിറ്റി: വെടിനിർത്തൽ ചർച്ച തുടരുന്നതിനിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ...

ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പ് ഇന്ന് അംഗീകാരം നൽകിയേക്കും

0
തിരുവനന്തപുരം : സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ...

കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഇന്ധനം നിരോധിച്ച തീരുമാനത്തിൽ നിന്നും പിൻമാറി ഡല്‍ഹി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ കാലപ്പഴക്കം ചെന്ന കാറുകള്‍ക്ക് ഇന്ധനം നല്‍കാതിരിക്കുക...

ആലപ്പുഴയിൽ അജ്ഞാതർ വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന പന്തൽ സാമഗ്രികൾ തീയിട്ടു നശിപ്പിച്ചു

0
അമ്പലപ്പുഴ: ആലപ്പുഴയിൽ വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന പന്തൽ സാമഗ്രികൾ അജ്ഞാതർ തീയിട്ടു...