Saturday, July 5, 2025 11:43 am

ഡൽഹിയിൽ 15 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള 54 ലക്ഷത്തിലധികം വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ഡൽഹി ; ദേശീയ തലസ്ഥാനമായ ദില്ലിയില്‍ 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള 54 ലക്ഷത്തില്‍ അധികം വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി. ഓട്ടോറിക്ഷകൾ, ക്യാബുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളുടെ രജിസ്‍ട്രേഷനാണ് നഷ്‍ടമായത്. ഡൽഹി ഗതാഗത വകുപ്പ് ഔദ്യോഗിക കണക്കുകൾ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാർച്ച് 27 വരെയുള്ള കണക്കുകളാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രജിസ്‌ട്രേഷൻ റദ്ദാക്കിയ ചില വാഹനങ്ങളിൽ 1900 ലും 1901 ലും രജിസ്റ്റർ ചെയ്തവയും ഉൾപ്പെടുന്നുവെന്നും ഡാറ്റകള്‍ വ്യക്തമാക്കുന്നു.

2018ൽ സുപ്രീം കോടതി ഡൽഹിയിൽ യഥാക്രമം 10 ഉം 15 ഉം വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളും പെട്രോൾ വാഹനങ്ങളും നിരോധിച്ചിരുന്നു. ഉത്തരവ് ലംഘിച്ച് ഓടുന്ന വാഹനങ്ങൾ കണ്ടുകെട്ടുമെന്നും വ്യക്തമാക്കിയിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) 2014 ലെ ഉത്തരവിൽ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് നിരോധിച്ചു. കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ദക്ഷിണ ഡൽഹി ഭാഗത്തിൽ നിന്ന് റദ്ദാക്കി. മാർച്ച് 27 വരെ മൊത്തം 9,285 മുച്ചക്ര വാഹനങ്ങളും 25,167 ക്യാബുകള്‍ക്കും രജിസ്‌ട്രേഷൻ നഷ്‍ടമായി.

മാൾ റോഡ് സോണിൽ നിന്ന് 2,90,127 വാഹനങ്ങളും ഐപി ഡിപ്പോയിൽ നിന്ന് 3,27,034 വാഹനങ്ങളും സൗത്ത് ഡൽഹി ഭാഗം 1-ൽ നിന്ന് 9,99,999 വാഹനങ്ങളും സൗത്ത് ഡൽഹിയിൽ നിന്ന് 1,69,784 വാഹനങ്ങളും ജനക്പുരിയിൽ നിന്ന് 7,06,921 വാഹനങ്ങളും രജിസ്‌ട്രേഷൻ റദ്ദാക്കി. ലോണിയിൽ നിന്ന് ,35,408, സരായ് കാലെ ഖാനിൽ നിന്ന് 4,96,086, മയൂർ വിഹാറിൽ നിന്ന് 2,99,788, വസീർപൂരിൽ നിന്ന് 1,65,048, ദ്വാരകയിൽ നിന്ന് 3,04,677, ബുരാരിയിൽ നിന്ന് 25,167 എന്നിങ്ങനെയാണ് രജിസ്‌ട്രേഷൻ റദ്ദായ കണക്കുകള്‍.

ഗതാഗത വകുപ്പ് മാർച്ച് 29 ന് കാലഹരണപ്പെട്ട വാഹനങ്ങൾ സ്‌ക്രാപ്പിംഗിന് നേരിട്ട് അയയ്‌ക്കുന്നതിനുള്ള ഒരു പദ്ധതിയും ആരംഭിച്ചു. പ്രതിദിനം 100 വാഹനങ്ങൾ എടുക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിന്റെ ഭാഗമായി, ഡിപ്പാർട്ട്‌മെന്റിന്റെ എൻഫോഴ്‌സ്‌മെന്റ് ടീമുകൾ തിരഞ്ഞെടുത്ത സ്ഥലത്ത് തീവ്രമായ ഡ്രൈവ് നടത്തുന്നു. കാലപ്പഴക്കം എത്താത്ത വാഹനങ്ങളുടെ ഉടമകൾ എൻഒസി എടുത്ത് ഓടിക്കാൻ യോഗ്യമായ സംസ്ഥാനത്ത് വാഹനങ്ങൾ വിൽക്കാനും സര്‍ക്കാര്‍ അഭ്യർത്ഥിക്കുന്നു, വാഹനങ്ങൾ നഗര റോഡുകളിൽ ഓടുകയോ പാർക്ക് ചെയ്യുകയോ ചെയ്‍താൽ അപകടസാധ്യത നേരിടേണ്ടിവരുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ ആശിഷ് കുന്ദ്ര പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർക്ക് ഹൃദയാഘാതം

0
കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടർന്ന്...

കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച് മന്ത്രി വി എന്‍ വാസവന്‍

0
കോട്ടയം :  കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച്...

അടൂര്‍ എംസി റോഡിൽ അരമനപ്പടിക്കുസമീപം റോഡരികിൽനിന്ന മരത്തിന്റെ ചില്ല ഒടിഞ്ഞ് റോഡിലേക്കുവീണു

0
അടൂർ : എംസി റോഡിൽ അരമനപ്പടിക്കുസമീപം റോഡരികിൽനിന്ന മരത്തിന്റെ ചില്ല...

വിദ​ഗ്ധസംഘം ഞായറാഴ്ചയെത്തും ; തകരാർ പരിഹരിച്ചില്ലെങ്കിൽ ചരക്കുവിമാനത്തിൽ തിരികെക്കൊണ്ടുപോകും

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടാഴ്ചയിലേറെയായി തുടരുന്ന ബ്രിട്ടണിന്റെ അമേരിക്കൻ നിർമിത എഫ്...