അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ ദേശീയപാതയില്‍ അനുവദിക്കാനാകില്ല : കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അമിത ഭാരം കയറ്റുന്ന ട്രക്കുകള്‍ പോലുള്ള വലിയ വാഹനങ്ങളെ ദേശീയപാതയില് അനുവദിക്കാനാകില്ലെന്നു ഹൈക്കോടതി. ഇത്തരം വാഹനങ്ങള് റോഡുകളുടെ തകര്ച്ചയ്ക്കും അപകടത്തിനും കാരണമാകും. ദേശീയപാതയില് ഇവയുടെ സഞ്ചാരം തടയാന് അടിയന്തിര നടപടി വേണം. ഇതുമായി ബന്ധപ്പെട്ട് ദേശീയപാത അഥോറിറ്റി തയാറാക്കിയിരിക്കുന്ന കരട് പ്രവര്ത്തന നടപടിക്രമം എങ്ങനെ നടപ്പാക്കാനാകുമെന്ന് സര്ക്കാര് അറിയിക്കാനും ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര് എന്നിവരടങ്ങുന്ന ഡിവിഷന്ബെഞ്ച് നിര്ദേശിച്ചു. കരിങ്കല് ഉത്പന്നങ്ങളും മറ്റും ഇപ്രകാരം കൊണ്ടുപോകുന്നതിലൂടെ വ്യാപകമായി നികുതിവെട്ടിപ്പും നടക്കുന്നുണ്ടെന്നതടക്കം ചൂണ്ടിക്കാട്ടി തൃശൂര് നേര്ക്കാഴ്ച അസോസിയേഷന് ഡയറക്ടര് പി.ബി. സതീശന് നല്കിയ ഹര്ജിയാണു കോടതി പരിഗണിച്ചത്.

ദേശീയപാത അഥോറിറ്റിയുടെ കരട് പ്രവര്ത്തന നടപടിക്രമം ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗം ചര്ച്ച ചെയ്തതായി അറിയിച്ച സര്ക്കാര്, ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച തീരുമാനങ്ങളും അവ നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും അറിയിക്കാന് ഒരാഴ്ച സമയം തേടി. ട്രക്കുകളില് അമിതഭാരം കയറ്റുന്നത് തടയാന് ദേശീയപാത അഥോറിറ്റിയും ഗതാഗത വകുപ്പും മറ്റ് ഏജന്സികളും കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്ദേശിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ ഗഡ്കരിയുടെ സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നു; എഥനോള്‍ ഗ്യാസ് സ്റ്റൗ ഉടൻ വിപണിയിലേക്ക്

0
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ഇന്ധന-പാചകവാതക വില കുതിച്ചുയരുന്ന സാഹചര്യത്തിൽ,...

ദേശീയതലത്തിലെ അഴിച്ചുപണി ; പുനഃസംഘടനയ്ക്കൊരുങ്ങി കോൺഗ്രസ്

0
ന്യൂഡൽഹി: കേരളത്തിലും കർണാടകത്തിലും അധികാരത്തിൽ വന്ന മാറ്റങ്ങൾക്ക് പിന്നാലെ ദേശീയതലത്തിൽ...

‘വി.ഡി. സതീശൻ നരസിംഹ റാവുവിനെയും മോദിയെയും ഓർമ്മിപ്പിക്കുന്നു’ ; ധവളപത്ര തർക്കത്തിൽ പ്രതിപക്ഷ നേതാവിനെതിരെ...

0
തിരുവനന്തപുരം: ധവളപത്ര വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത...

സുന്ദരിയായി പെരുന്തേനരുവി വെള്ളച്ചാട്ടം ; മുന്നറിയിപ്പുമായി അധികൃതർ

0
റാന്നി: വേനൽച്ചൂടിൽ വരണ്ടുണങ്ങി കിടന്നിരുന്ന പെരുന്തേനരുവി വെള്ളച്ചാട്ടം കാലവർഷം കനത്തതോടെ വീണ്ടും...