കണ്ണൂർ: പോസ്റ്റർ പ്രചാരണമവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പി ജയരാജൻ. തന്‍റെ പേരിൽ വെച്ച പോസ്റ്ററുകൾ നീക്കം ചെയ്യണമെന്നും അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കാം, നേതാക്കളെ വിമർശിക്കുന്ന പരസ്യ നിലപാടുകൾ ഒഴിവാക്കണം എന്നും പി ജയരാജൻ ആവശ്യപ്പെട്ടു. ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാണ് ജയരാജൻ നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ മൂന്നാം ദിനവും നേതൃമാറ്റത്തിനായി മുറവിളിയുമായി കണ്ണൂരിലെ സിപിഎം അണികൾ രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് പി ജയരാജൻ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്. പാർട്ടി ശക്തികേന്ദ്രങ്ങളായ പാപ്പിനിശേരിയിലും കുറുമാത്തൂരിലും ഇന്നും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ഇതിനിടെ പാർട്ടിയെ വെട്ടിലാക്കിയ തളിപ്പറമ്പ് നിയുക്ത എംഎൽഎ ടി കെ ഗോവിന്ദനെ സ്വീകരിച്ചതിൽ കോടിയേരിയുടെ കുടുംബം നിലപാടിലുറച്ചു നില്‍ക്കുന്നതും പ്രതിസന്ധിയായിട്ടുണ്ട്. ടി കെ ഗോവിന്ദനോട് ആശയപരമായ എതിർപ്പ് മാത്രമെന്നും വീട്ടിൽ വന്നാൽ സ്വീകരിക്കുമെന്നും ബിനീഷ് പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























