തിരുവനന്തപുരം : ശ്രീ എം ഇന്ത്യയിലെ അറിയപ്പെടുന്ന ആത്മീയ ആചാര്യനെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. സംഘർഷം ഒഴിവാക്കാനാണ് ശ്രീ എമ്മിന്‍റെ മധ്യസ്ഥതയിൽ ആർ.എസ്.എസുമായി ചർച്ച നടത്തിയത്. ആ ചർച്ചയെ ആര്‍.എസ്.എസ് ബാന്ധവം ആയി ചിത്രീകരിക്കുന്നത് ദുഷ്ടലാക്കോടെയാണ്. ശ്രീ എമ്മുമായി കോൺഗ്രസും മുസ്ലീം ലീഗും സഹകരിച്ചിട്ടുണ്ട്. നിലവിലെ വിവാദത്തിന് പിന്നിൽ ജമാ അത്തെ ഇസ്‌ലാമിയാണെന്നും പി. ജയരാജൻ ആരോപിച്ചു.
നാടിന്‍റെ സമാധാനത്തിന് വേണ്ടി ആര് മുന്‍കയ്യെടുത്താലും അവരോട് സി.പി.എം സഹകരിക്കും. നാടിന്‍റെ സമാധാനമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ആര്‍.എസ്.എസിന്‍റെ മതരാഷ്ട്ര വാദത്തോട് കടുത്ത വിയോജിപ്പാണ് സി.പി.എമ്മിനുള്ളത്. ആര്‍.എസ്.എസ് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ രാജ്യത്തിലെ ജനങ്ങളെ അണിനിരത്തുന്നതില്‍ മുന്‍പന്തിയിലുള്ള പാര്‍ട്ടിയാണ് സി.പി.എം. എന്താണ് കോണ്‍ഗ്രസിന്‍റെ അവസ്ഥ. കോണ്‍ഗ്രസ് ബി.ജെ.പിമായിട്ടും കൂട്ട് കൂടുമെന്നും ജയരാജന്‍ പറഞ്ഞു.