കോട്ടയം : കർഷകൻ്റെ അധ്വാനത്തിന്റെ മഹത്വത്തിനും കഷ്ടപ്പാടിനുമെതിരെ മുഖം തിരിച്ച് അധികൃതർ. നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കൈപ്പുഴകരി പാടശേഖരത്തിലെ 130 ഏക്കർ നെൽകൃഷി വെള്ളത്തി ലായിട്ട് ദിവസങ്ങളായി. മുടക്കാലി- കൈപ്പുഴകരി തോടിൻ്റെ ആഴം വർദ്ധിപ്പിക്കാത്തതും പോളയും പായലും പുല്ലും നീക്കം ചെയ്യാതെയിരിക്കുന്നതും പാടശേഖരത്തിൽ വെള്ളം കയറുവാൻ ഇടയാക്കി. പാടശേഖരത്തിൽ വെള്ളം കയറുന്നത് തടയാൻ കേന്ദ്രസർക്കാർ ബണ്ട് നിർമ്മാണതിനായി ഫണ്ട് നൽകിയത് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരുടെ തൊഴുത്തിൽകുത്ത് കാരണം ബണ്ട് നിർമ്മാണം തടസപ്പെട്ടു. കുറെ കാലമായി നെൽകർഷകരും നെൽകൃഷി പാട്ടത്തിന് എടുത്ത വരും കഷ്ടതയിലാണ്. പാടശേഖരത്തിൽ കയറി വെള്ളം വറ്റിക്കുന്നതിനായി മോട്ടോർ ഉണ്ടെങ്കിലും അത് തകരാറിലുമാണ്. കൈപ്പുഴകരി- മുടക്കാലി തോടിന്റെ ആഴം വർദ്ധിപ്പിക്കുകയും പാടശേഖരത്തിൻ്റെ സംരക്ഷണത്തിനായി ബണ്ട് നിർമ്മിച്ചെങ്കിൽ മാത്രമേ കൈപ്പുഴ കരി പാടശേഖരസമിതിയിലെ കർഷകരുടെ കഷടപ്പാടിന് പരിഹാരം കാണാൻ സാധിക്കൂകയെന്ന് കർഷകർ പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1