പാകിസ്ഥാന്‍: ലഫ്റ്റനന്റ് ജനറൽ അസിം മുനീറിനെ പാക്കിസ്ഥാന്റെ പുതിയ കരസേനാ മേധാവിയായി തിരഞ്ഞെടുത്തു. നേരത്തെ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസിൽ (ഐഎസ്ഐ) സേവനമനുഷ്‌ഠിച്ചിട്ടുണ്ട് മുനീർ. നവംബർ 29ന് കാലാവധി അവസാനിക്കുന്ന ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ പിൻഗാമിയായാണ് അദ്ദേഹം ചുമതലയേൽക്കുക.
നിലവിലെ മേധാവി ബജ്‌വയുടെ വിരമിക്കൽ മൂന്ന് വർഷത്തെ കാലാവധി നീട്ടിയതിന് ശേഷമാണ്. കരസേനാ മേധാവി സ്ഥാനത്ത് കാലാവധി നീട്ടിനൽകണമെന്ന ആവശ്യം അദ്ദേഹം തള്ളിയിരുന്നു. ജോയിന്റ് ചീഫ് ഓഫ് സ്‌റ്റാഫ് കമ്മിറ്റി (സിജെസിഎസ്‌സി) ചെയർമാനായി ലെഫ്റ്റനന്റ് ജനറൽ സാഹിർ ഷംഷാദ് മിർസയെയും തിരഞ്ഞെടുത്തിട്ടുണ്ട്.





























