Thursday, April 17, 2025 7:26 am

പുരോഹിതന്റെ വേഷം ധരിച്ചെത്തിയ ആള്‍ കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

പാലാ : പുരോഹിതന്റെ വേഷം ധരിച്ചെത്തിയ ആള്‍ കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി. പാലായിലെ കൊട്ടാരമുറ്റത്തു നിന്നും മാളയിലേക്ക് ഓട്ടം വിളിച്ച ശേഷമാണ് കാര്‍ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്. കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മലപ്പുറം പരപ്പനങ്ങാടി പാറയിടത്തില്‍ ജോബിന്‍ തോമസി(31)നെ ഞായറാഴ്ച മാള പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. പാലാ ടാക്‌സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ഉപ്പൂട്ടില്‍ ജോസിന്റെ കാറാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഒരാള്‍ പാലായിലെ സ്റ്റാന്‍ഡില്‍ എത്തി ജോസിന്റെ വിസിറ്റിങ് കാര്‍ഡ് വാങ്ങി. ഒരു മതസ്ഥാപനത്തിന്റെ ഡയറക്ടര്‍ക്ക് കൊടുക്കാനാണെന്ന് പറഞ്ഞാണ് ജോസിന്റെ വിസിറ്റിങ് കാര്‍ഡ് ഇയാള്‍ വാങ്ങിയത്. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഡയറക്ടര്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ വിളിച്ച്‌ കൊട്ടാരമറ്റത്തുനിന്ന് പുരോഹിതനെ മാളയ്ക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. പുരോഹിതന്റെ വേഷം ധരിച്ചെത്തിയ ജോബിനെയും കയറ്റി യാത്ര പോയി. അങ്കമാലിയില്‍ നിന്ന് മാളയ്ക്കുള്ള യാത്രാമധ്യേ സെമിനാരിയില്‍ പോകണമെന്ന് പറഞ്ഞു.

ഇതിനിടയില്‍ ചിലര്‍ ബൈക്കുകളില്‍ ജോസിന്റെ കാറിനെ പിന്തുടര്‍ന്നതോടെ ജോസിന് സംശയം തോന്നി. ഇതോടെ ജോസ് പാലായിലെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഡയറക്ടറെന്ന് പരിചയപ്പെടുത്തിയയാളുടെ ഫോണ്‍ നമ്പര്‍ സുഹൃത്തുകള്‍ക്ക് കൈമാറുകയും ചെയ്തു. ട്രൂ കോളര്‍ വഴി ഫോണ്‍ നമ്പര്‍ പരിശോധിച്ച സുഹൃത്തുക്കള്‍ ഇത് വ്യാജമാണെന്ന് ജോസിനെ വിവരമറിയിച്ചു. ഭയന്ന ജോസ്, ജോബിന്‍ അറിയാതെ മാള പോലീസ് സ്റ്റേഷനിലേക്ക് കാര്‍ എത്തിച്ച്‌ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. അതേസമയം പോലീസ് കസ്റ്റഡിയിലെടുത്ത ജോബിന്‍ തോമസ് പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. ചോദ്യം ചെയ്യലിനിടെ മൂക്കില്‍നിന്ന് രക്തംവരുകയും അപസ്മാരത്തിന്റെ ലക്ഷണം കാണിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് മാള പോലീസ് ഇയാളെ മാള ഗവണ്‍മെന്റ് ആശുപത്രിയിലാക്കിയിരുന്നു.

മാളയിലെ പോലീസുകാരാണ് ജോസിന് തിരിച്ചുപോരാന്‍ ഇന്ധനം നിറയ്ക്കാന്‍ പണം നല്‍കിയത്. ജോസ് പാലാ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ പരാതി നല്‍കാന്‍ തയ്യാറാകാഞ്ഞതിനെത്തുടര്‍ന്ന് മാള പോലീസ് കേസെടുത്തില്ല. തിങ്കളാഴ്ച ജോബിന്‍ തോമസ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നേരിട്ട ദുരനുഭവത്തില്‍ വിന്‍സി അലോഷ്യസ് നടന്‍റെ പേര് ഉടന്‍ വെളിപ്പെടുത്തുമെന്ന് താരസംഘടന അമ്മ

0
എറണാകുളം : ലഹരി ഉപയോഗിച്ച നടനില്‍ നിന്ന് നേരിട്ട ദുരനുഭവത്തില്‍ വിന്‍സി...

അജിത്കുമാറിന്റെ പേരിൽ കേസെടുക്കണമെന്ന ശുപാർശയെക്കുറിച്ച്‌ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

0
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാർ വ്യാജമൊഴി നൽകിെയന്ന പരാതിയിൽ കേസെടുക്കാനുള്ള ശുപാർശയെക്കുറിച്ച്...

വഖഫ് നിയമഭേദഗതി ; സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും

0
ദില്ലി : വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം...

ചീഫ് സെക്രട്ടറിയുടെ ഹിയറിംഗില്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി എന്‍ പ്രശാന്തിന്റെ ഫേസ് ബുക്കില്‍ പോസ്റ്റ്

0
തിരുവനന്തപുരം : സസ്പെന്‍ഷനില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്ത് ചീഫ്...