പുരോഹിതന്റെ വേഷം ധരിച്ചെത്തിയ ആള്‍ കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

പാലാ : പുരോഹിതന്റെ വേഷം ധരിച്ചെത്തിയ ആള്‍ കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി. പാലായിലെ കൊട്ടാരമുറ്റത്തു നിന്നും മാളയിലേക്ക് ഓട്ടം വിളിച്ച ശേഷമാണ് കാര്‍ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്. കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മലപ്പുറം പരപ്പനങ്ങാടി പാറയിടത്തില്‍ ജോബിന്‍ തോമസി(31)നെ ഞായറാഴ്ച മാള പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. പാലാ ടാക്‌സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ഉപ്പൂട്ടില്‍ ജോസിന്റെ കാറാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഒരാള്‍ പാലായിലെ സ്റ്റാന്‍ഡില്‍ എത്തി ജോസിന്റെ വിസിറ്റിങ് കാര്‍ഡ് വാങ്ങി. ഒരു മതസ്ഥാപനത്തിന്റെ ഡയറക്ടര്‍ക്ക് കൊടുക്കാനാണെന്ന് പറഞ്ഞാണ് ജോസിന്റെ വിസിറ്റിങ് കാര്‍ഡ് ഇയാള്‍ വാങ്ങിയത്. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഡയറക്ടര്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ വിളിച്ച്‌ കൊട്ടാരമറ്റത്തുനിന്ന് പുരോഹിതനെ മാളയ്ക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. പുരോഹിതന്റെ വേഷം ധരിച്ചെത്തിയ ജോബിനെയും കയറ്റി യാത്ര പോയി. അങ്കമാലിയില്‍ നിന്ന് മാളയ്ക്കുള്ള യാത്രാമധ്യേ സെമിനാരിയില്‍ പോകണമെന്ന് പറഞ്ഞു.

ഇതിനിടയില്‍ ചിലര്‍ ബൈക്കുകളില്‍ ജോസിന്റെ കാറിനെ പിന്തുടര്‍ന്നതോടെ ജോസിന് സംശയം തോന്നി. ഇതോടെ ജോസ് പാലായിലെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഡയറക്ടറെന്ന് പരിചയപ്പെടുത്തിയയാളുടെ ഫോണ്‍ നമ്പര്‍ സുഹൃത്തുകള്‍ക്ക് കൈമാറുകയും ചെയ്തു. ട്രൂ കോളര്‍ വഴി ഫോണ്‍ നമ്പര്‍ പരിശോധിച്ച സുഹൃത്തുക്കള്‍ ഇത് വ്യാജമാണെന്ന് ജോസിനെ വിവരമറിയിച്ചു. ഭയന്ന ജോസ്, ജോബിന്‍ അറിയാതെ മാള പോലീസ് സ്റ്റേഷനിലേക്ക് കാര്‍ എത്തിച്ച്‌ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. അതേസമയം പോലീസ് കസ്റ്റഡിയിലെടുത്ത ജോബിന്‍ തോമസ് പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. ചോദ്യം ചെയ്യലിനിടെ മൂക്കില്‍നിന്ന് രക്തംവരുകയും അപസ്മാരത്തിന്റെ ലക്ഷണം കാണിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് മാള പോലീസ് ഇയാളെ മാള ഗവണ്‍മെന്റ് ആശുപത്രിയിലാക്കിയിരുന്നു.

മാളയിലെ പോലീസുകാരാണ് ജോസിന് തിരിച്ചുപോരാന്‍ ഇന്ധനം നിറയ്ക്കാന്‍ പണം നല്‍കിയത്. ജോസ് പാലാ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ പരാതി നല്‍കാന്‍ തയ്യാറാകാഞ്ഞതിനെത്തുടര്‍ന്ന് മാള പോലീസ് കേസെടുത്തില്ല. തിങ്കളാഴ്ച ജോബിന്‍ തോമസ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി കടുംപിടുത്തം ; സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ നിർണ്ണായക ചർച്ച പാളി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി പങ്കിടുന്നതിനെ ചൊല്ലി ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ...

ട്രംപും നെതന്യാഹുവും തമ്മിൽ അസ്വാരസ്യമോ? യുഎസ്-ഇസ്രയേൽ ഭിന്നതകളെക്കുറിച്ച് തുറന്നുപറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

0
​തെൽ അവീവ്: ലെബനനിലെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...