ശ്രീനിവാസന്‍ വധക്കേസ് ; കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കി നടത്തിയ ആദ്യ കൊലപാതകം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കി നടത്തിയ സംസ്ഥാനത്തെ ആദ്യകൊലപാതകമാണ് പാലക്കാട് മേലാമുറിയില്‍ അരങ്ങേറിയതെന്ന് പോലീസ്. ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊലപാതകത്തിൽ റിമാന്‍ഡിലുള്ള നാലുപ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പാലക്കാട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പോലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായ മുഹമ്മദ് ബിലാല്‍, റിയാസുദീന്‍, സഹദ്, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിട്ടുള്ളത്.

പട്ടികയില്‍നിന്ന് തിരഞ്ഞെടുത്താണ് ശ്രീനിവാസനെ കൊല്ലാന്‍ തീരുമാനമെടുത്തത്. വലിയതോതില്‍ ഗൂഢാലോചന നടന്നു. മുഹമ്മദ് ബിലാലും റിയാസുദീനും ഗൂഢാലോചനയില്‍ സജീവമായി പങ്കെടുത്തവരാണ്. പ്രതികള്‍ക്ക് ആയുധമെത്തിക്കുകയുംചെയ്തു. റിസ്വാനാണ് പ്രതികളുടെ മൊബൈല്‍ ഫോണ്‍ ശേഖരിച്ച് തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചതെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെളിവുനശിപ്പിക്കുമെന്ന ആശങ്കയും റിപ്പോര്‍ട്ടില്‍ പോലീസ് പങ്കുവെയ്ക്കുന്നുണ്ട്.

പോലീസ് നിലപാട് പരിഗണിച്ച കോടതി നാലുപ്രതികളെയും ഞായറാഴ്ചവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഏപ്രില്‍ 16-നാണ് ആര്‍.എസ്.എസ്. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്‍ വെട്ടേറ്റുമരിച്ചത്. മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തിയ ആറുപേരടങ്ങിയ സംഘത്തിലെ മൂന്നുപേരാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി ആക്രമിച്ചത്. കൃത്യം നടത്തിയ സംഘത്തിലെ മൂന്നുപേരും ഗൂഢാലോചനയില്‍ പങ്കാളികളായ 10 പേരുമാണ് ഇതിനകം അറസ്റ്റിലായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...