Sunday, May 11, 2025 11:12 am

എല്ലാം ചെയ്‌തത്‌ സൂരജ് ; മന്ത്രിയേക്കാൾ പ്രധാന ചുമതല സെക്രട്ടറിക്കാണെന്നും ഇബ്രാഹിംകുഞ്ഞ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസിൽ കുരുക്ക്‌ മുറുകിയതോടെ രക്ഷപ്പെടാൻ വിചിത്രവാദങ്ങളുമായി വി കെ ഇബ്രാഹിംകുഞ്ഞ്‌. എല്ലാത്തിനും ഉത്തരവാദി പൊതുമരാമത്ത്‌ സെക്രട്ടറിയായിരുന്ന ടി ഒ സൂരജാണെന്ന്‌ ചോദ്യം ചെയ്യലിൽ അദ്ദേഹം വിജിലൻസിനോട്‌ പറഞ്ഞു.

സർക്കാരിന്റെ നടപടി ചട്ടങ്ങൾ പ്രകാരം മന്ത്രിയേക്കാൾ പ്രധാന ചുമതല സെക്രട്ടറിക്കാണെന്നും അദ്ദേഹം പറഞ്ഞു. ഇബ്രാഹിംകുഞ്ഞിന്റെ പങ്ക്‌ വെളിപ്പെടുത്തി ടി ഒ സൂരജ് ഹൈക്കോടതിയിൽ നൽകിയ രേഖ കാട്ടി ചോദിച്ചപ്പോഴായിരുന്നു എല്ലാം ഉദ്യോഗസ്ഥരുടെ തലയിലിട്ടത്‌. കരാർ കമ്പനിക്ക്‌ വഴിവിട്ട്‌ 8.25 കോടി രൂപയാണ്‌ വായ്‌പ അനുവദിച്ചത്‌. ചോദിച്ചപ്പോൾ പണം നൽകരുതെന്ന്‌ ഒരു ഉദ്യോഗസ്ഥനും ഫയലിൽ എഴുതിയില്ല. സെക്രട്ടറിയായിരുന്ന സൂരജാണ്‌ എല്ലാത്തിനും കുഴപ്പക്കാരൻ.

ഒരു ഫയലിലും പണം അനുവദിക്കരുതെന്ന്‌ അദ്ദേഹം എഴുതിയില്ല. സർക്കാരിന്‌ സാമ്പത്തിക നഷ്‌ടമുണ്ടായെന്ന വിജിലൻസ്‌ വാദവും ഇബ്രാഹിംകുഞ്ഞ്‌ നിഷേധിച്ചു. വായ്‌പയ്‌ക്ക്‌ 11.50 മുതൽ 13.50 ശതമാനംവരെ പലിശ ഈടാക്കേണ്ടിടത്ത്‌ ഏഴ്‌ ശതമാനം മാത്രമായിരുന്നു ഈടാക്കിയത്‌. സർക്കാരിന്‌ ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായെന്ന സിഎജി റിപ്പോർട്ടുകൂടി വിജിലൻസ്‌ പരാമർശിച്ചു. എന്നാൽ റോഡ്‌ ഫണ്ട്‌ ബോർഡ്‌ അഞ്ച്‌ ശതമാനം പലിശയ്‌ക്കെടുത്ത പണമാണ്‌ ഏഴ്‌ ശതമാനം പലിശയ്‌ക്ക്‌ നൽകിയതെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വാദം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്മശ്രീ ജേതാവും കാർഷിക ശാസ്ത്രജ്ഞനുമായ സുബ്ബണ്ണ അയ്യപ്പന്‍ കാവേരി നദിയിൽ മരിച്ച നിലയില്‍

0
മൈസൂര്‍: പത്മശ്രീ അവാര്‍ഡ് ജേതാവും കാര്‍ഷിക ശാസ്ത്രജ്ഞനും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്...

ജീവനക്കാരുടെ പെൻഷൻ പദ്ധതി കേരള ബാങ്ക് ഏറ്റെടുക്കണം ; കെബിആർഎഫ്

0
പത്തനംതിട്ട : ജീവനക്കാരുടെ പെൻഷൻ പദ്ധതി കേരള ബാങ്ക് ഏറ്റെടുക്കണമെന്ന്...

കോഴഞ്ചേരി പഞ്ചായത്തിൽ മാർക്കറ്റ് കോംപ്ലക്സ് നിർമ്മിക്കാൻ പദ്ധതി തയാറാവുന്നു

0
കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്തിൽ 25 കോടി ചെലവിൽ മാർക്കറ്റ്...