എല്ലാം ചെയ്‌തത്‌ സൂരജ് ; മന്ത്രിയേക്കാൾ പ്രധാന ചുമതല സെക്രട്ടറിക്കാണെന്നും ഇബ്രാഹിംകുഞ്ഞ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസിൽ കുരുക്ക്‌ മുറുകിയതോടെ രക്ഷപ്പെടാൻ വിചിത്രവാദങ്ങളുമായി വി കെ ഇബ്രാഹിംകുഞ്ഞ്‌. എല്ലാത്തിനും ഉത്തരവാദി പൊതുമരാമത്ത്‌ സെക്രട്ടറിയായിരുന്ന ടി ഒ സൂരജാണെന്ന്‌ ചോദ്യം ചെയ്യലിൽ അദ്ദേഹം വിജിലൻസിനോട്‌ പറഞ്ഞു.

സർക്കാരിന്റെ നടപടി ചട്ടങ്ങൾ പ്രകാരം മന്ത്രിയേക്കാൾ പ്രധാന ചുമതല സെക്രട്ടറിക്കാണെന്നും അദ്ദേഹം പറഞ്ഞു. ഇബ്രാഹിംകുഞ്ഞിന്റെ പങ്ക്‌ വെളിപ്പെടുത്തി ടി ഒ സൂരജ് ഹൈക്കോടതിയിൽ നൽകിയ രേഖ കാട്ടി ചോദിച്ചപ്പോഴായിരുന്നു എല്ലാം ഉദ്യോഗസ്ഥരുടെ തലയിലിട്ടത്‌. കരാർ കമ്പനിക്ക്‌ വഴിവിട്ട്‌ 8.25 കോടി രൂപയാണ്‌ വായ്‌പ അനുവദിച്ചത്‌. ചോദിച്ചപ്പോൾ പണം നൽകരുതെന്ന്‌ ഒരു ഉദ്യോഗസ്ഥനും ഫയലിൽ എഴുതിയില്ല. സെക്രട്ടറിയായിരുന്ന സൂരജാണ്‌ എല്ലാത്തിനും കുഴപ്പക്കാരൻ.

ഒരു ഫയലിലും പണം അനുവദിക്കരുതെന്ന്‌ അദ്ദേഹം എഴുതിയില്ല. സർക്കാരിന്‌ സാമ്പത്തിക നഷ്‌ടമുണ്ടായെന്ന വിജിലൻസ്‌ വാദവും ഇബ്രാഹിംകുഞ്ഞ്‌ നിഷേധിച്ചു. വായ്‌പയ്‌ക്ക്‌ 11.50 മുതൽ 13.50 ശതമാനംവരെ പലിശ ഈടാക്കേണ്ടിടത്ത്‌ ഏഴ്‌ ശതമാനം മാത്രമായിരുന്നു ഈടാക്കിയത്‌. സർക്കാരിന്‌ ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായെന്ന സിഎജി റിപ്പോർട്ടുകൂടി വിജിലൻസ്‌ പരാമർശിച്ചു. എന്നാൽ റോഡ്‌ ഫണ്ട്‌ ബോർഡ്‌ അഞ്ച്‌ ശതമാനം പലിശയ്‌ക്കെടുത്ത പണമാണ്‌ ഏഴ്‌ ശതമാനം പലിശയ്‌ക്ക്‌ നൽകിയതെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വാദം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...