എല്ലാം ചെയ്‌തത്‌ സൂരജ് ; മന്ത്രിയേക്കാൾ പ്രധാന ചുമതല സെക്രട്ടറിക്കാണെന്നും ഇബ്രാഹിംകുഞ്ഞ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസിൽ കുരുക്ക്‌ മുറുകിയതോടെ രക്ഷപ്പെടാൻ വിചിത്രവാദങ്ങളുമായി വി കെ ഇബ്രാഹിംകുഞ്ഞ്‌. എല്ലാത്തിനും ഉത്തരവാദി പൊതുമരാമത്ത്‌ സെക്രട്ടറിയായിരുന്ന ടി ഒ സൂരജാണെന്ന്‌ ചോദ്യം ചെയ്യലിൽ അദ്ദേഹം വിജിലൻസിനോട്‌ പറഞ്ഞു.

സർക്കാരിന്റെ നടപടി ചട്ടങ്ങൾ പ്രകാരം മന്ത്രിയേക്കാൾ പ്രധാന ചുമതല സെക്രട്ടറിക്കാണെന്നും അദ്ദേഹം പറഞ്ഞു. ഇബ്രാഹിംകുഞ്ഞിന്റെ പങ്ക്‌ വെളിപ്പെടുത്തി ടി ഒ സൂരജ് ഹൈക്കോടതിയിൽ നൽകിയ രേഖ കാട്ടി ചോദിച്ചപ്പോഴായിരുന്നു എല്ലാം ഉദ്യോഗസ്ഥരുടെ തലയിലിട്ടത്‌. കരാർ കമ്പനിക്ക്‌ വഴിവിട്ട്‌ 8.25 കോടി രൂപയാണ്‌ വായ്‌പ അനുവദിച്ചത്‌. ചോദിച്ചപ്പോൾ പണം നൽകരുതെന്ന്‌ ഒരു ഉദ്യോഗസ്ഥനും ഫയലിൽ എഴുതിയില്ല. സെക്രട്ടറിയായിരുന്ന സൂരജാണ്‌ എല്ലാത്തിനും കുഴപ്പക്കാരൻ.

ഒരു ഫയലിലും പണം അനുവദിക്കരുതെന്ന്‌ അദ്ദേഹം എഴുതിയില്ല. സർക്കാരിന്‌ സാമ്പത്തിക നഷ്‌ടമുണ്ടായെന്ന വിജിലൻസ്‌ വാദവും ഇബ്രാഹിംകുഞ്ഞ്‌ നിഷേധിച്ചു. വായ്‌പയ്‌ക്ക്‌ 11.50 മുതൽ 13.50 ശതമാനംവരെ പലിശ ഈടാക്കേണ്ടിടത്ത്‌ ഏഴ്‌ ശതമാനം മാത്രമായിരുന്നു ഈടാക്കിയത്‌. സർക്കാരിന്‌ ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായെന്ന സിഎജി റിപ്പോർട്ടുകൂടി വിജിലൻസ്‌ പരാമർശിച്ചു. എന്നാൽ റോഡ്‌ ഫണ്ട്‌ ബോർഡ്‌ അഞ്ച്‌ ശതമാനം പലിശയ്‌ക്കെടുത്ത പണമാണ്‌ ഏഴ്‌ ശതമാനം പലിശയ്‌ക്ക്‌ നൽകിയതെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....