പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് അപകട സാധ്യത മുന്‍നിര്‍ത്തിയെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് അപകട സാധ്യത മുന്‍നിര്‍ത്തിയെന്ന് മന്ത്രി ജി.സുധാകരന്‍. നിയമസഭയില്‍ വി.ഡി സതീശന്റെ ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രി മറുപടി നല്‍കിയത്.  ഐഐടിയിലെ വിദഗ്ദ്ധരുടെ റിപ്പോര്‍ട്ട്, ഇ.ശ്രീധരന്റെ റിപ്പോര്‍ട്ട്, സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് എന്നിവയും ഭാരപരിശോധന അപകടകരമെന്നാണ് വിലയിരുത്തിയത്.

കോണ്‍ട്രാക്ടര്‍മാരും സഹായികളും കോടതിയെ സമീപിക്കാതിരുന്നിരുന്നെങ്കില്‍ ഒന്‍പത് മാസത്തിനകം പണി പൂര്‍ത്തീകരിച്ച്‌ പാലം ഗതാഗത യോഗ്യമാക്കാന്‍ കഴിയുമായിരുന്നുവെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അതേസമയം ഒന്‍പത് മാസമായി അടച്ചിട്ടിരിക്കുന്ന പാലാരിവട്ടം പാലം ഉടനെ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് നിയമസഭയില്‍ ആവശ്യപ്പെടുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...