പഞ്ഞിപ്പാറ ക്ഷേത്ര പരിസരത്ത് തീർത്ഥാടകർക്ക് വിപുലമായ സൌകര്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ: പഞ്ഞിപ്പാറ ക്ഷേത്ര പരിസരത്ത് തീർത്ഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങൾ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ വിലയിരുത്തി. ക്ഷേത്രപരിസരത്ത് നിന്നാൽ പെന്നമ്പലമേട്ടിൽ തെളിയുന്ന മകരവിളക്ക് കാണാൻ കഴിയും. അന്യസംസ്ഥാനങ്ങളിൽ നിന്നും ഉൾപ്പെടെ ആയിരക്കണക്കിന് തീർത്ഥാടകരും നാട്ടുകാരുമാണ് ഇവിടെ എത്തുന്നത്.
സീതത്തോട് പഞ്ചായത്ത് ഭരണസമിതി വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.
തീർത്ഥാടകർക്ക് ഇടത്താവളവും തെരുവുവിളക്കുകളും ഇതിനകം ക്രമീകരിച്ചിട്ടുണ്ട്. ആങ്ങമൂഴിയിൽ നിന്ന് പഞ്ഞിപ്പാറ ഭഗത്തേക്ക് പോകുന്ന മൂന്നു കിലോമീറ്റർ ദുരത്തിൽ പല സ്ഥലങ്ങളിലും ഔഷധ കുടിവെള്ളം നൽകും. ആയുർവേദം, അലോപ്പതി, ഹോമിയോ പ്രവർത്തകരുടെ സേവനവും പോലീസ് അഗ്നിശമന സേന, വനപാലകർ എന്നിവരും മകരവിളക്ക് ദിവസം പൂർണ്ണമായും പഞ്ഞിപ്പാറയിലുണ്ടാവും. ക്ഷേത്ര ഭരണ സമിതി അന്നദാനവും  ക്രമീകരിച്ചിട്ടുണ്ട്. ആവശ്യമായ വെള്ളവും ശുചിമുറികളും പഞ്ചായത്തിന്റെ ചുമതലയിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് എം എൽ എ യോടൊപ്പം ഉണ്ടായിരുന്ന സീതത്തോട് പഞ്ചായത്ത് പ്രസിഡൻറ് ബീനാ മുഹമ്മദ് റാഫി, വൈസ് പ്രസിഡന്റ് പി ആർ പ്രമോദ് എന്നിവർ പറഞ്ഞു. പഞ്ചായത്ത് ജനപ്രതിനിധികളും എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...