രാജസ്ഥാൻ : രാജസ്ഥാനിലെ ചുരുവിൽ ബ്യൂട്ടി പാർലർ ഉടമയെ നാല് വനിതാ ജീവനക്കാർ ചെരിപ്പ് കൊണ്ട് അടിച്ചു. കുടിവെള്ളത്തിൽ ലഹരി കലർത്തിയെന്ന് സംശയിച്ചായിരുന്നു മർദ്ദനം, ഇതിന്റെ ദൃശ്യങ്ങൾ ജീവനക്കാർ പകർത്തി പോലീസിൽ പരാതി നൽകി. എന്നാൽ, മതപരമായ കാരണങ്ങളാൽ ഗംഗാജലവും മഞ്ഞ കടുകുമാണ് വെള്ളത്തിൽ കലർത്തിയതെന്ന് ഉടമ അവകാശപ്പെട്ടു. രാജസ്ഥാനിലെ ചുരു ജില്ലയിലെ ഒരു ബ്യൂട്ടി പാർലർ ഉടമയെ നാല് വനിതാ ജീവനക്കാർ കുടിവെള്ളത്തിൽ ലഹരി കലർത്തിയെന്ന് സംശയിച്ച് 43 തവണ ചെരിപ്പ് കൊണ്ട് അടിച്ചെന്ന് പരാതി. ഉടമയുടെ പ്രവർത്തി ജീവനക്കാർ രഹസ്യമായി ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ അടക്കം പോലീസിന് കൈമാറിയ യുവതികൾ ഉടമയ്ക്കെതിരെ കേസും ഫയൽ ചെയ്തു.
അതേസമയം മതപരമായ കാരണങ്ങളാൽ ഗംഗാജലവും മഞ്ഞ കടുകും ജലത്തിൽ കലർത്തിയെന്ന് ഉടമ അവകാശപ്പെട്ടു. ചുരു ജില്ലയിലെ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന യുവതികൾ 6 മിനിറ്റിനുള്ളിൽ 43 തവണ ചെരിപ്പ് കൊണ്ട് ഉടമയെ അടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതികൾ ഈ ദൃശ്യങ്ങളോടൊപ്പം പോലീസിന് പരാതി നൽകിയത്. പരാതിയിൽ പാർലറിലെ കുടിവെള്ളത്തിൽ ഉടമ ലഹരി കലർത്താൻ ശ്രമിച്ചതായി യുവതികൾ ആരോപിച്ചു. ജൂൺ 29 ന് സദുൽപൂരിലെ ഒരു ബ്യൂട്ടി പാർലറിൽ വെച്ചാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോയിൽ പാർലർ ഉടമ വെള്ളത്തിൽ എന്തോ കലർത്തുന്നത് കാണാം. ഇതിന് പിന്നാലെ സ്ഥാപനത്തിലെ യുവതികൾ ഉടമയെ ചെരിപ്പ് കൊണ്ട് അടിക്കുന്നതും വീഡിയോയിൽ കാണാം.





























