തിരുവനന്തപുരം-കൊല്ലം റൂട്ടിൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ വർദ്ധിപ്പിക്കണം ; ആവശ്യവുമായി യാത്രക്കാർ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം-കൊല്ലം റൂട്ടിൽ പാസഞ്ചർ, മെമു ട്രെയിൻ സർവീസ് വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് യാത്രക്കാർ. രണ്ട് ജില്ലകൾക്കും ഇടയിൽ ആകെ 16 സ്റ്റേഷനുകളാണ് ഉള്ളത്. ഈ റൂട്ടിൽ കുറഞ്ഞ സർവീസ് മാത്രം ഉള്ളതിനാൽ സാധാരണ യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. കോവിഡിന് മുൻപ് വരെ ഒരു മെമു അടക്കം നാല് പാസഞ്ചർ ട്രെയിനുകളാണ് ഈ റൂട്ടിലൂടെ സർവീസ് നടത്തിയിരുന്നത്. എന്നാൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ ഇവയിൽ ചിലത് റദ്ദ് ചെയ്തതോടെയാണ് യാത്രക്കാർക്ക് തിരിച്ചടിയായത്. പ്രധാനമായും ദിവസ വേതനത്തിന് ജോലിക്ക് പോകുന്ന രണ്ട് ജില്ലകളിലെയും സാധാരണക്കാരെ ഇത് ബാധിച്ചിട്ടുണ്ട്.

വൈകിട്ട് 6.50-ന് തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന കൊല്ലം മെമുവാണ് എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുള്ള അവസാന ട്രെയിൻ. കൂടാതെ, കൊല്ലത്തുനിന്നും യാത്ര പുറപ്പെടുന്ന അവസാന പാസഞ്ചർ ട്രെയിൻ വൈകിട്ട് 3.55-നാണ്. അടുത്തിടെ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റാറ്റസ് മാറ്റി സ്പെഷൽ എന്ന പേരിൽ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും, ചില സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ നിർത്തലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാവിലെ എട്ട് മണിക്ക് മുൻപ് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന തരത്തിലും, തിരികെ പോകാൻ രാത്രി 9.30-ന് പുറപ്പെടുന്ന തരത്തിലും എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് ഉളള പാസഞ്ചർ/ മെമു ട്രെയിനുകൾ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...