പ്രമാടം : കെ.എസ്.ആർ.ടി.സിയുടെ റൂട്ട് പുന:ക്രമീകരണത്തത്തിന്റെ ഭാഗമായി ഒരു വർഷം മുമ്പ് നിറുത്തലാക്കിയ ഗുരുവായൂർ ഫാസ്റ്റിന് വീണ്ടും അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ജില്ലാ കളക്ടർ വിളിച്ച ആർ.ടി.എ ബോർഡ് യോഗത്തിലും അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ വിളിച്ചു ചേർത്ത ആലോചനാ യോഗത്തിലും ഇത് സംബന്ധിച്ച് യാത്രക്കാരും നാട്ടുകാരും നിവേദനങ്ങൾ നൽകിയിരുന്നു. വിഷയം അനുഭാവപൂർവം പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെ വീണ്ടും ബസ് ഓടിത്തുടങ്ങുമെന്ന പ്രതീക്ഷ ഉണർന്നിരിക്കുന്നത്. കോന്നി -പ്രമാടം -പത്തനംതിട്ട വഴിയാണ് കെ.എസ്.ആർ.ടി.സിയുടെ ഗുരുവായൂർ ഫാസ്റ്റ് സർവീസ് നടത്തിയിരുന്നത്. കരിമാൻതോട്ടിൽ നിന്ന് പുലർച്ചെ പുറപ്പെട്ടിരുന്ന ബസാണിത്. എല്ലാ ദിവസവും ലാഭത്തിലാണ് സർവീസ് നടന്നിരുന്നതെന്ന് ജീവനക്കാർ പറയുമ്പോഴും എന്തിനാണ് നിറുത്തലാക്കിയതെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























