Sunday, April 20, 2025 5:47 pm

സീറ്റ്‌ വിഭജനത്തിൽ അതൃപ്തി ; ജോസ് വിഭാഗം നേതാക്കള്‍ കത്ത് നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എൽഡിഎഫ് സീറ്റുവിഭജനത്തിൽ കേരള കോൺഗ്രസ് -എം ജോസ് വിഭാഗത്തിന് ജില്ലയിൽ അവഗണന നേരിട്ടതായി ഒരുവിഭാഗം നേതാക്കൾ.‌ ജില്ലാ പഞ്ചായത്തിൽ പുളിക്കീഴ്, റാന്നി, ഇലന്തൂർ, ഏനാത്ത്, മലയാലപ്പുഴ, പ്രമാടം എന്നീ സീറ്റുകളിൽ അഞ്ചെണ്ണം കേരള കോൺഗ്രസ്‌ ആവശ്യപ്പെട്ടിരുന്നു. അർഹമായ പരിഗണന ലഭിച്ചില്ലെന്ന് മാത്രമല്ല കോന്നി പഞ്ചായത്തിലെ രണ്ടാം വാർഡ് കോൺഗ്രസ്‌ സ്ഥാനാർഥിയുടെ മകനെ മലയാലപ്പുഴയിൽ സിപിഎം സ്ഥാനാർഥിയായി മത്സരിപ്പിക്കുകയാണ്. ‌

കേരള കോൺഗ്രസിന്‍റെ ജില്ലയിലെ ശക്തി തിരിച്ചറിഞ്ഞു കൊണ്ടുള്ള സീറ്റു വിഭജനമല്ല ഉണ്ടായിരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. ‌യുഡിഎഫിലായിരുന്നപ്പോൾ കോഴഞ്ചേരി പഞ്ചായത്തിൽ ആറ് സീറ്റിൽ മത്സരിച്ചിരുന്നത് ഇപ്പോൾ രണ്ടായി കുറഞ്ഞു.
അടൂർ നിയോജ മണ്ഡലം പ്രസിഡന്‍റ് മുൻ കാലത്തു മത്സരിച്ചു വിജയിച്ച നഗരസഭയിലെ 26 -ാം വാർഡ് ഇപ്പോൾ വിട്ടു നൽകാൻ തയാറില്ലെന്നാണ് സിപിഎം നിലപാട്.
യുഡിഎഫിൽ അഞ്ച് സീറ്റിൽ നഗരസഭയിൽ മത്സരിച്ച കേരള കോൺഗ്രസ്‌ എമ്മിന് മൂന്ന് സീറ്റ്‌ ആണ് അനുവദിച്ചിരിക്കുന്നത്.

കൊടുമൺ പഞ്ചായത്തിൽ യുഡിഎഫിൽ മത്സരിച്ചു വിജയിച്ചിട്ടുള്ള രണ്ടാം വാർഡും നിഷേധിച്ചു. എഴംകുളം പഞ്ചായത്തിലെ 12-ാം വാർഡ് യുഡിഎഫിൽ വിജയിച്ച വാർഡിന് പകരം ഒമ്പതാം വാർഡാണ് അനുവദിച്ചിരിക്കുന്നത്. പള്ളിക്കൽ പഞ്ചായത്തിൽ 17-ാം വാർഡ് അനുവദിച്ചിട്ടും സിപിഎം സ്ഥാനാർഥി മത്സരരംഗത്തെത്തുമെന്ന് പറയുന്നു.‌ പന്തളം നഗരസഭയിൽ യുഡിഎഫിൽ ഒരു സീറ്റ്‌ ഉണ്ടായിരുന്നു. ഇപ്പോൾ ആവശ്യപ്പെടുന്ന സീറ്റ്‌ തരുന്നില്ല.

ഏറത്ത്, പന്തളം തെക്കേക്കര പഞ്ചായത്തുകളിൽ ഇതേവരെ സീറ്റ്‌ ഇല്ല. തുമ്പമൺ, പഞ്ചായത്തിൽ ഒരു സീറ്റും പന്തളം ബ്ലോക്കിൽ ഒരു സീറ്റും നൽകിയിട്ടുണ്ട്. കോന്നി നിയോജക മണ്ഡലത്തിൽ കലഞ്ഞൂരിൽ ഉണ്ടായിരുന്ന സീറ്റും നിഷേധിച്ചു.
അരുവാപ്പുലം, പ്രമാടം, കോന്നി, ചിറ്റാർ പഞ്ചായത്തുകളിൽ ആവശ്യപ്പെടാത്ത സീറ്റുകൾ നൽകുകയും സിപിഎം പ്രവർത്തകരെ സ്ഥാനാർഥികളാക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. തുടങ്ങിയ ആരോപണകള്‍ ഉന്നയിച്ചു  സംസ്ഥാന കമ്മിറ്റിയംഗം ഡോ. വർഗീസ് പേരയിൽ, കോന്നി നിയോജക മണ്ഡലം പ്രസിഡന്‍റ് ഏബ്രഹാം വാഴയിൽ, അടൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് സജു മിഖായേൽ എന്നിവരാണ് സീറ്റുവിഭജനത്തിലെ അസംതൃപ്തി അറിയിച്ച് പാർട്ടി ചെയർമാൻ ജോസ് കെ. മാണിക്ക് കത്തു നൽകിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തിയതെന്ന് കെ സി...

0
ദില്ലി: സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബി ജെ പി...

പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വയോധികൻ കസ്റ്റഡിയിൽ

0
പാലക്കാട്: പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വയോധികൻ കസ്റ്റഡിയിൽ....

വഖഫ് ഭേദഗതി നിയമം : പ്രതിഷേധ സംഗമം 26ന് കോഴിക്കോട്

0
കോഴിക്കോട്: ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ബോർഡ് രാജ്യ വ്യാപകമായി വഖഫ്...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി ബിജെപി

0
പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി ബിജെപി. ബിജെപിയുടെ...