Thursday, May 15, 2025 5:31 am

ജനജാഗ്രതാ സമിതിയുടെ കാലാവധി നീട്ടാൻ ഡിഎഫ്ഒമാർ ശുപാർശ നൽകി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കാട്ടുപന്നി ശല്യം രൂക്ഷമായ ഗ്രാമപഞ്ചായത്തുകളിൽ രൂപീകരിച്ച ജനജാഗ്രതാ സമിതികളുടെ കാലാവധി നീട്ടാൻ ഡിഎഫ്ഒമാർ ശുപാർശ നൽകി. 18ന് സമിതിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ശുപാർശ.

ഡിഎഫ്ഒമാരുടെ ശുപാർശ സിസിഎഫിനു കൈമാറിയിട്ടുണ്ട്. ഇത് വനംവകുപ്പ് അംഗീകരിച്ച് ഉത്തരവിറക്കണം. നിലവിലുള്ള ഉത്തരവിന്‍റെ കാലാവധി നീട്ടുന്ന വിഷയമായതിനാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാകുകയുമില്ല. നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതി നൽകുന്നതിലേക്കാണ് ഗ്രാമപഞ്ചായത്തു തലങ്ങളിൽ വനംവകുപ്പിന്‍റെയും തദ്ദേശസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ കർഷ ജനജാഗ്രതാസമിതികൾ രൂപീകരിച്ചിട്ടുള്ളത്. സമിതിയുടെ ശുപാർശ പ്രകാരം ലൈസൻസുള്ള തോക്ക് ഉടമകൾക്ക് വനംവകുപ്പാണ് വെടിവെയ്ക്കാൻ അനുമതി നൽകുന്നത്. ഇത്തരത്തിൽ വിവിധ ഗ്രാമപഞ്ചായത്തുകളിൽ സമിതി നിലവിൽ വന്നിട്ടുണ്ട്.

ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്നവരെ കണ്ടെത്തി ഓരോ പഞ്ചായത്തിലേക്കും പാനൽ തയാറാക്കിവരുന്നതിനിടെയാണ് സമിതിയുടെ ആറുമാസ കാലാവധി 18ന് അവസാനിക്കാനിരുന്നത്. ഇതു നീട്ടിത്തരണമെന്ന ആവശ്യം കർഷകർ ഉ‍യർത്തിയിരുന്നു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിലേക്ക് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു നൽകിയിട്ടുള്ള ശിപാർശകളിൽ തീരുമാനം വൈകുന്ന സാഹചര്യത്തിൽ താത്കാലിക ആശ്വാസമാണ് ജനജാഗ്രതാസമിതികൾ.

സമിതി രൂപീകരണം എല്ലാ പഞ്ചായത്തിലും പൂർണമായിട്ടില്ല. ജില്ലയിൽ കോന്നി ഡിവിഷനിൽ 12 ഗ്രാമപഞ്ചായത്തുകളിൽ സമിതി രൂപീകരിച്ചെങ്കിലും ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്ന ഒരാളെ മാത്രമാണ് വെടിവെയ്ക്കാനായി ലഭിച്ചത്.
ഇക്കാരണത്താൽ തന്നെ കോന്നി ഡിവിഷനിൽ നടപടികളൊന്നുമുണ്ടായില്ല.
നേരത്തെ ഇറങ്ങിയ ഉത്തരവിന്‍റെ പിൻബലത്തിൽ വനപാലകർ തന്നെ ശല്യക്കാരനായ കാട്ടുപന്നിയെ അരുവാപ്പുലത്ത് വെടിവെച്ചിരുന്നു.

കൊല്ലം ജില്ലയിലുൾപ്പെടെ കോന്നി ഡിവിഷന് അധികാരപരിധിയുണ്ട്. വനമേഖലയിൽ നിന്നു കിലോമീറ്ററുകളകലെ പന്തളം തെക്കേക്കര, ഏനാത്ത് തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യമുണ്ടാകുന്നുമുണ്ട്. റാന്നി ഡിവിഷനിൽ കൂടുതൽ പഞ്ചായത്തുകളിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. അയിരൂർ, റാന്നി – അങ്ങാടി ഗ്രാമപഞ്ചായത്തുകളിൽ ഓരോ കാട്ടുപന്നികളെ വെടിവെയ്ക്കുകയും ചെയ്തു

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്ഥാനെതിരെ തുടങ്ങിയ കടുത്ത നിലപാട് തുടർന്ന് ഇന്ത്യ

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തുടങ്ങിയ കടുത്ത നിലപാട്...

കമ്പ്യൂട്ടര്‍ സെന്‍ററിന്‍റെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി

0
കാസർകോട് : കമ്പ്യൂട്ടര്‍ സെന്‍ററിന്‍റെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ കേന്ദ്രം...

പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്

0
കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന...

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...