Sunday, April 20, 2025 11:53 pm

കാട്ടുമൃഗങ്ങളുടെ വിളയാട്ടം ; കാർഷികവിളകൾ വ്യാപകമായി നശിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാട്ടുമൃഗങ്ങൾ തകർത്തത് ലോക്ക്ഡൗണ്‍ കാല കൃഷികൾ. മലയോര മേഖലയിൽ ഇറക്കിയ കിഴങ്ങുവർഗ കൃഷികൾ നശിപ്പിച്ചു. കാട്ടുപന്നി, കുരങ്ങ്, കാട്ടാന എന്നിവ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്.

ലോക്ക്ഡൗണ്‍ കാലത്ത് വിവിധ സ്ഥലങ്ങളിൽ ഇറക്കിയ മരച്ചീനി, ചേന, ചേമ്പ്, കിഴങ്ങുവർഗങ്ങൾ എന്നിവയാണ്  നശിപ്പിച്ചത്. ജില്ലയിൽ വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ കൃഷി ഇറക്കാനാകാത്ത സ്ഥിതിയാണ്. കാട്ടുമൃഗങ്ങളുടെ ഭീഷണിയെ വകവെക്കാതെ ലോക്ക്ഡൗണ്‍ കാലത്ത് ഈ പ്രദേശങ്ങളിലെല്ലാം വലിയ തോതില്‍ കൃഷി ഇറക്കിയിരുന്നു.

കാർഷിക വിളകൾ നശിപ്പിച്ചതിനൊപ്പം തെങ്ങ് ഉൾപ്പെടെയുള്ളവയ്ക്കും നാശം വരുത്തി. മലയോര മേഖലയോടു ചേർന്ന ചിറ്റാർ, സീതത്തോട്, വടശേരിക്കര, മണ്ണാരക്കുളഞ്ഞി, മൈലപ്ര, മലയാലപ്പുഴ, കോന്നി, പ്രമാടം, അരുവാപ്പുലം, തണ്ണിത്തോട് പഞ്ചായത്തുകളിൽ കൃഷി ഇറക്കാനാകാത്ത സ്ഥിതിയുണ്ട്. വനമേഖലയിൽ നിന്ന് കിലോമീറ്ററുകൾക്കപ്പുറത്തേക്ക് കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിട്ടുണ്ട്. കാട്ടുപന്നി വനമേഖല വിട്ട് നാട്ടിൻപുറങ്ങളിൽ ചേക്കേറിയിരിക്കുകയാണ്. ഇവ വ്യാപകമായി പെറ്റുപെരുകിയതോടെ കൃഷിക്കാരാണ് ദുരിതത്തിലായത്.

വടശേരിക്കര, കുമ്പളത്താമണ്‍ മേഖലയിൽ ഇറക്കിയ കൃഷികൾ വിളവെടുപ്പിനു പാകമായപ്പോഴേക്കും കാട്ടുപന്നികൾ നശിപ്പിച്ചതായി കർഷകർ ചൂണ്ടിക്കാട്ടി. കൃഷി വിളവെടുപ്പു ഘട്ടം വരെ എത്തിക്കുന്നതിന് തങ്ങൾക്ക് വൻ തുക ചെലവഴിക്കേണ്ടി വന്നതായി കർഷകനായ ജോയി കുമ്പളാത്തമണ്‍ ചൂണ്ടിക്കാട്ടി. കാട്ടുമൃഗശല്യം ഒഴിവാക്കാൻ ഫെൻസിംഗ് അടക്കം നിർമിച്ചിരുന്നു. ഇവയെല്ലാം തകർത്താണ് കാട്ടുപന്നിക്കൂട്ടം വിഹരിക്കുന്നത്. വിളവെടുപ്പിനു പാകമായ കൃഷികളാണ് നശിപ്പിച്ചിട്ടുള്ളത്. ഇതിന് വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാരം തുച്ഛമാണ്. നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ ഇതിനുള്ള നടപടിക്രമങ്ങളും ഏറെയാണെന്ന് കർഷകർ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...

ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ മർമചികിത്സാ കേന്ദ്രത്തിന്റെ ഉടമ പിടിയിൽ

0
തൃശൂർ: ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ മർമചികിത്സാ കേന്ദ്രത്തിന്റെ ഉടമ...