പേരാമ്പ്ര കാർ തീപിടുത്തം : ദുരൂഹത തുടരുന്നു ; സോനയെ സ്വന്തം മകളെപ്പോലെയാണ് കണ്ടതെന്ന് ഭർതൃപിതാവ്

For full experience, Download our mobile application:
Get it on Google Play

പേരാമ്പ്ര : പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ സോന മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ഭർത്താവ് രജിൻ ലാലിന്റെ കുടുംബം ആവശ്യപ്പെട്ടു. സോനയെ താൻ സ്വന്തം മകളെപ്പോലെയാണ് കണ്ടിരുന്നതെന്നും അവർ തമ്മിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും രജിൻ ലാലിന്റെ പിതാവ് രാജൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് മുൻപ് സോന പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ സോന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും രജിൻ ലാലിന്റെ നിർദ്ദേശപ്രകാരമായിരിക്കാം പെട്രോൾ വാങ്ങിയതെന്നുമാണ് സോനയുടെ കുടുംബം ആരോപിക്കുന്നത്.

രജിൻ ലാലിൽ നിന്നും സോനയ്ക്ക് വലിയ രീതിയിലുള്ള മാനസിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സോനയുടെ വീട്ടുകാർ ആവർത്തിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷമായി സോനയുടെ കുടുംബം തങ്ങളെ വന്നു കണ്ടിട്ടില്ലെന്ന് രാജൻ ആരോപിച്ചു . സോനയും രജിനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും സിനിമ കാണുകയും ചെയ്യുന്ന പതിവുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടിൽ വെച്ചാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ കുടുംബം ഒന്നടങ്കം അപകടത്തിലാകുമായിരുന്നു എന്നതിൽ തങ്ങൾക്ക് ആശ്വാസമുണ്ടെന്നും, എന്തിനാണ് സോന ഇങ്ങനെ ചെയ്തതെന്ന് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...