പെരുനാട് ഹോമിയോ ആശുപത്രിയില്‍ പിന്‍വാതില്‍ നിയമനമെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് ഹോമിയോ ആശുപത്രിയില്‍ 14 വർഷമായി ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരെ കൊറോണ കാലത്ത് പിരിച്ചുവിട്ട് പകരം സിപിഎം പ്രവർത്തകരെ നിയമിച്ചതായി ആരോപണം. മരുന്നുമായി പുലബന്ധം പോലുമില്ലാത്തവരെ നിയമിച്ചതിലൂടെ ആശുപത്രിയുടെ പ്രവർത്തനം താറുമാറാക്കിയെന്നും ഇവര്‍ പറയുന്നു.

ജോലിയിൽ തുടരാനുള്ള താൽക്കാലിക ജീവനക്കാരുടെ അപേക്ഷ പഞ്ചായത്ത് കമ്മിറ്റിയിൽ പരിഗണിക്കാതെ തഴയുകയായിരുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഈ മേഖലയില്‍ കഴിവും യോഗ്യതയും ഉള്ളവരെ  സീനിയോരിറ്റി അടിസ്ഥാനത്തില്‍  നിയമിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം സിപിഎം പ്രവർത്തകരെയും ഇഷ്ടക്കാരെയും നിയമിക്കുകയായിരുന്നു എന്നാണ് പരാതി.

പഴയ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയും പുതിയതായി നടത്തിയ അനധികൃത നിയമനത്തിനെതിരെയും പെരുനാട്‌ പഞ്ചായത്തിലെ ബിജെപിയുടെ അഞ്ച് അംഗങ്ങളും കക്കാട് വാർഡ് മെമ്പർ അരുൺ അനിരുദ്ധന്റെ നേത്രുത്വത്തില്‍ പഞ്ചായത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്ന നിലയിലാണ് ചിലരുടെ പോക്ക്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പനിച്ചൂടില്‍ കേരളം; 13 ദിവസത്തിനിടെ 41 മരണം

0
തിരുവനന്തപുരം : പകര്‍ച്ചവ്യാധി ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടെ ജീവന്‍...

ബിഹാറിൽ പോലീസ് പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികള്‍ റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു

0
ബിഹാർ: ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വൻ ‌സംഘര്‍ഷം. പോലീസ് പരീക്ഷ...

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത...

സംസ്ഥാനത്തെ എല്ലാ അഭയകേന്ദ്രങ്ങളിലും കർശന പരിശോധന ; ലൈസൻസില്ലാത്തവ അടച്ചുപൂട്ടും

0
കൊല്ലം : സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ കർശന നിരീക്ഷണവുമായി സാമൂഹികനീതി വകുപ്പ്....