തിരുവനന്തപുരം : വ്യക്തിപരമായ ആക്രമണം തുടര്‍ന്നാല്‍ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ നേരിടുമെന്ന് മുൻ മന്ത്രി എ.കെ.ബാലന്‍. കോൺഗ്രസ് നേതാക്കളായ മമ്പറം ദിവാകരനും രാമകൃഷ്ണും പറഞ്ഞ കാര്യങ്ങളാണു മുഖ്യമന്ത്രി പിണറായി വിജയൻ എഴുതി വായിച്ചത്.
1968ല്‍ താന്‍ ബ്രണ്ണന്‍ കോളജില്‍ പഠിച്ചെന്ന് തെളിയിച്ചാല്‍ സുധാകരന്‍ മാപ്പ് പറയണം. പിണറായി പ്രതികരിക്കാന്‍ നിര്‍ബന്ധിതനായതാണെന്നും ബാലന്‍ പറഞ്ഞു. പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് മുന്നറിയിപ്പ് നല്‍കിയത് ആരെന്ന് വെളിപ്പെടുത്തും. മരിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസുകാരന്‍ ഇക്കാര്യങ്ങള്‍ മകനോട് പറഞ്ഞിട്ടുണ്ട്. ആളെ അറിഞ്ഞാല്‍ ആ കുടുംബത്തെയും സുധാകരന്‍ വേട്ടയാടുമെന്നും ബാലന്‍ പറഞ്ഞു.






























