ചെങ്ങന്നൂർ : പി.ഐ.പി കനാൽ വെള്ളം ലഭ്യമായില്ല. നെൽകർഷകർ ദുരിതത്തിൽ. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ കോലടത്തുശേരി, മഴുക്കീർ, തിരുവൻവണ്ടൂർ, ഉമയാറ്റുകര, ഇരമല്ലിക്കര, വനവാതുക്കര എന്നിവിടങ്ങളിലെ 250 ഹെക്ടർ പാടശേഖരമാണ് വെള്ളം ലഭിക്കാത്തതിനെത്തുടർന്ന് ഞാറ് പറിച്ച് നടുവാൻ സാധിക്കാതെ പ്രതിസന്ധിയിലായത്. തുലാവർഷത്തിൽ ലഭിക്കേണ്ട മഴ കാലാവസ്ഥ വ്യതിയാനം മൂലം കൃത്യമായി ലഭിച്ചില്ല. പരിമിതമായി ലഭിച്ച മഴയിൽ കർഷകർ വിത്തു വിതച്ചു. എന്നാൽ ഇപ്പോൾ കിളിർത്ത വിത്തുകൾ പറിച്ചുനടാൻ (ഞാറ്റടി ) ആവാതെ കർഷകർ ഏറെ കഷ്ടത്തിലാണ്. കണ്ടത്തിൽ വെള്ളമില്ലാത്തതിനാൽ ഇതു പറിച്ച് നടാൻ സാധിച്ചില്ല. മുമ്പ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി 75 ഏക്കർ വരുന്ന മഴക്കീർ പാടശേഖരത്തിൽ കർഷകർ പരീക്ഷിച്ചതാണെങ്കിലും പൂർണ്ണഫലം കണ്ടില്ല. പിന്നീടുള്ള ഏക ആശ്രയം പി.ഐ.പി കനാൽ ജല പദ്ധതിയാണ്. വാഴക്കുന്നത്ത് കനാലിന്റെ ഒരു ഭാഗം തകർന്നു പോയതാണ് വെള്ളം തുറന്നു വിടാൻ തടസമായത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1