Thursday, July 3, 2025 3:18 pm

പ്ലസ് വണ്‍ പ്രവേശനം : അണ്‍ എയ്ഡഡ് സ്‌കൂളിലും മെറിറ്റും സംവരണവും ഏര്‍പ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലെ അണ്‍ എയ്ഡഡ് വിഭാഗത്തിലുമുള്ള പ്ലസ് വണ്‍ സീറ്റുകളിലും സംവരണവും മെറിറ്റും ഏര്‍പ്പെടുത്തി.40 ശതമാനം സീറ്റുകള്‍ മെറിറ്റിലും 12 ശതമാനം പട്ടികജാതിവിഭാഗത്തിലെ അപേക്ഷകര്‍ക്കും എട്ടുശതമാനം സീറ്റുകള്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും സംവരണം ചെയ്യും. അവശേഷിക്കുന്ന 40 ശതമാനം സീറ്റുകളില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കാം.

പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നീക്കിവെക്കുന്ന സീറ്റുകളില്‍ അപേക്ഷകരില്ലെങ്കില്‍ പൊതുവിഭാഗത്തിലേക്കുമാറ്റി മെറിറ്റില്‍ പ്രവേശനം നല്‍കാം. സ്‌കൂള്‍തലത്തില്‍ തയ്യാറാക്കുന്ന റാങ്കുപട്ടിക ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസില്‍ നിര്‍ദേശിച്ചിരിക്കുന്ന തീയതികളില്‍മാത്രമേ പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂ. ഓരോ അപേക്ഷകനും ലഭിച്ച ഗ്രേഡ് പോയന്റുകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളെല്ലാം പ്രസിദ്ധപ്പെടുത്തുകയും വേണം.

അണ്‍ എയ്ഡഡ് ക്വാട്ടയിലെ പ്രവേശനത്തിന്റെ മുഖ്യഘട്ടം ഓഗസ്റ്റ് നാലിനു തുടങ്ങി 16-ന് പൂര്‍ത്തിയാക്കാനാണ് ഹയര്‍സെക്കന്‍ഡറി വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷംവരെ ഇത്തരം ബാച്ചുകളിലെ മുഴുവന്‍ സീറ്റുകളിലും മാനേജ്മെന്റുകള്‍ സ്വന്തം നിലയിലാണ് പ്രവേശനം നടത്തിയിരുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ മെറിറ്റും സംവരണവുമാണ് പ്രവേശനത്തിന് മാനദണ്ഡം. എന്നാല്‍, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെ അണ്‍ എയ്ഡഡ് വിഭാഗത്തിലും ഇത് ബാധകമല്ലായിരുന്നു.

മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശനപരീക്ഷയ്ക്കുള്ള പരിശീലനം നല്‍കുന്ന ചില സ്ഥാപനങ്ങള്‍ ഇത്തരം ബാച്ചുകള്‍ സ്വന്തംനിലയില്‍ ഏറ്റെടുത്തും നടത്തുന്നുണ്ട്. ചില സ്‌കൂളുകളില്‍ ലക്ഷങ്ങള്‍ വാങ്ങിയാണ് പ്രവേശനം നല്‍കിയിരുന്നത്. ഹയര്‍സെക്കന്‍ഡറി വകുപ്പിന് ഇതുസംബന്ധിച്ച്‌ ലഭിച്ച പരാതികളെത്തുടര്‍ന്ന് രണ്ടുവര്‍ഷംമുമ്പ് സംസ്ഥാനവ്യാപകമായി അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പരിശോധന നടത്തിയിരുന്നു. അപാകം കണ്ടെത്തിയെങ്കിലും നടപടിയുണ്ടായില്ല.ഏകജാലകംവഴി ഹയര്‍സെക്കന്‍ഡറി പ്രവേശനം തുടങ്ങിയപ്പോള്‍ മുതല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ പ്രവേശനത്തിന് നിയന്ത്രണം വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഹയര്‍സെക്കന്‍ഡറി വകുപ്പ് നാലുവര്‍ഷംമുമ്പ് ശുപാര്‍ശ നല്‍കിയെങ്കിലും ഇപ്പോഴാണ് തീരുമാനമായത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിപിഎം കണ്ടല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി

0
കണ്ടല്ലൂർ : കണ്ടല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിക്കെതിരേ അഴിമതിയും വികസനമുരടിപ്പും...

ഖദർ വേഷം ധരിക്കുന്നത് ഉപേക്ഷിക്കുന്നുവെന്ന വിവാദ ചർച്ചയിൽ പ്രതികരണവുമായി എഐസിസി വക്താവ് ഷമ മുഹമ്മദ്

0
ഡൽഹി: കോൺ​ഗ്രസ് നേതാക്കൾ ഖദർ വേഷം ധരിക്കുന്നത് ഉപേക്ഷിക്കുന്നുവെന്ന വിവാദ ചർച്ചയിൽ...

ജഡ്ജി യശ്വന്ത് വര്‍മ്മയെ ഇംപീച്ച്‌മെന്റ് ചെയ്യാനുളള നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: വസതിയില്‍ പണം കണ്ടെത്തിയ സംഭവത്തിൽ ജഡ്ജി യശ്വന്ത് വര്‍മ്മയെ ഇംപീച്ച്‌മെന്റ്...

വിദ്യാലയ വിശേഷങ്ങള്‍ കത്തിലൂടെ രക്ഷിതാക്കളെ അറിയിച്ച് മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍...

0
പത്തനംതിട്ട : വിദ്യാലയ വിശേഷങ്ങള്‍ രക്ഷിതാക്കള്‍ക്ക് കത്തയച്ച് അറിയിച്ച് മൈലപ്ര...