പ്ലസ് വണ്‍ പ്രവേശനം : അണ്‍ എയ്ഡഡ് സ്‌കൂളിലും മെറിറ്റും സംവരണവും ഏര്‍പ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലെ അണ്‍ എയ്ഡഡ് വിഭാഗത്തിലുമുള്ള പ്ലസ് വണ്‍ സീറ്റുകളിലും സംവരണവും മെറിറ്റും ഏര്‍പ്പെടുത്തി.40 ശതമാനം സീറ്റുകള്‍ മെറിറ്റിലും 12 ശതമാനം പട്ടികജാതിവിഭാഗത്തിലെ അപേക്ഷകര്‍ക്കും എട്ടുശതമാനം സീറ്റുകള്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും സംവരണം ചെയ്യും. അവശേഷിക്കുന്ന 40 ശതമാനം സീറ്റുകളില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കാം.

പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നീക്കിവെക്കുന്ന സീറ്റുകളില്‍ അപേക്ഷകരില്ലെങ്കില്‍ പൊതുവിഭാഗത്തിലേക്കുമാറ്റി മെറിറ്റില്‍ പ്രവേശനം നല്‍കാം. സ്‌കൂള്‍തലത്തില്‍ തയ്യാറാക്കുന്ന റാങ്കുപട്ടിക ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസില്‍ നിര്‍ദേശിച്ചിരിക്കുന്ന തീയതികളില്‍മാത്രമേ പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂ. ഓരോ അപേക്ഷകനും ലഭിച്ച ഗ്രേഡ് പോയന്റുകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളെല്ലാം പ്രസിദ്ധപ്പെടുത്തുകയും വേണം.

അണ്‍ എയ്ഡഡ് ക്വാട്ടയിലെ പ്രവേശനത്തിന്റെ മുഖ്യഘട്ടം ഓഗസ്റ്റ് നാലിനു തുടങ്ങി 16-ന് പൂര്‍ത്തിയാക്കാനാണ് ഹയര്‍സെക്കന്‍ഡറി വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷംവരെ ഇത്തരം ബാച്ചുകളിലെ മുഴുവന്‍ സീറ്റുകളിലും മാനേജ്മെന്റുകള്‍ സ്വന്തം നിലയിലാണ് പ്രവേശനം നടത്തിയിരുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ മെറിറ്റും സംവരണവുമാണ് പ്രവേശനത്തിന് മാനദണ്ഡം. എന്നാല്‍, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെ അണ്‍ എയ്ഡഡ് വിഭാഗത്തിലും ഇത് ബാധകമല്ലായിരുന്നു.

മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശനപരീക്ഷയ്ക്കുള്ള പരിശീലനം നല്‍കുന്ന ചില സ്ഥാപനങ്ങള്‍ ഇത്തരം ബാച്ചുകള്‍ സ്വന്തംനിലയില്‍ ഏറ്റെടുത്തും നടത്തുന്നുണ്ട്. ചില സ്‌കൂളുകളില്‍ ലക്ഷങ്ങള്‍ വാങ്ങിയാണ് പ്രവേശനം നല്‍കിയിരുന്നത്. ഹയര്‍സെക്കന്‍ഡറി വകുപ്പിന് ഇതുസംബന്ധിച്ച്‌ ലഭിച്ച പരാതികളെത്തുടര്‍ന്ന് രണ്ടുവര്‍ഷംമുമ്പ് സംസ്ഥാനവ്യാപകമായി അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പരിശോധന നടത്തിയിരുന്നു. അപാകം കണ്ടെത്തിയെങ്കിലും നടപടിയുണ്ടായില്ല.ഏകജാലകംവഴി ഹയര്‍സെക്കന്‍ഡറി പ്രവേശനം തുടങ്ങിയപ്പോള്‍ മുതല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ പ്രവേശനത്തിന് നിയന്ത്രണം വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഹയര്‍സെക്കന്‍ഡറി വകുപ്പ് നാലുവര്‍ഷംമുമ്പ് ശുപാര്‍ശ നല്‍കിയെങ്കിലും ഇപ്പോഴാണ് തീരുമാനമായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....