മലപ്പുറം: സിദ്ദീഖ് കാപ്പനെതിരെ അസ്വാഭാവിക നീക്കങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് പോലീസ്. പ്രത്യേക കേസുകളിലുൾപ്പെട്ടവരുടെ ലിസ്റ്റ് പ്രകാരമുള്ള അന്വേഷണം മാത്രമാണ് നടന്നതെന്നും ഒരു ദുരൂഹനീക്കവും ഉണ്ടായിട്ടില്ലെന്നുമാണ് പോലീസിൽനിന്നുള്ള വിശദീകരണം. സിദ്ദീഖ് കാപ്പൻറെ വീട്ടിൽ പോലീസ് എത്തിയതിലും കാര്യങ്ങൾ അന്വേഷിച്ചതിലും ദുരൂഹമായി ഒന്നുമില്ലെന്നും സാധാരണ നടപടികളുടെ ഭാഗം മാത്രമാണെന്നും വേങ്ങര പോലീസ് ഇൻസ്പെക്ടർ രാജേന്ദ്രൻ നായർ പറഞ്ഞു. അതേസമയം അർധരാത്രിയിൽ നടന്ന അന്വേഷണത്തിൽ പോലീസ് വ്യക്തത വരുത്താൻ തയാറായില്ലെന്നാണ് കുടുംബവും സിദ്ദീഖ് കാപ്പൻറെ അഭിഭാഷകനും പറഞ്ഞത്. പോലീസിൻറെ അസാധാരണ നീക്കത്തിൽ കുടുംബം ആശങ്കയിലാണെന്ന് സിദ്ദീഖ് കാപ്പൻറെ ഭാര്യ റൈഹാന സിദ്ദീഖ് പ്രതികരിച്ചു.
ശനിയാഴ്ച വൈകിട്ട് 6.30ഓടെയാണ് സിദ്ദീഖ് കാപ്പൻറെ വീട്ടിൽ രണ്ടു പോലീസുകാരെത്തിയതെന്നാണ് കുടുംബം പറയുന്നത്. രാത്രി 12 കഴിഞ്ഞ് വീട്ടിൽ സിദ്ദീഖ് കാപ്പൻ ഉണ്ടാകുമോ എന്ന് പോലീസുകാർ ചോദിച്ചു. പരിശോധനക്കായി മലപ്പുറത്തുനിന്ന് അർധരാത്രി പോലീസെത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പൻറെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് മുൻകൂട്ടി ചോദിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്തിനാണ് പരിശോധനയെന്ന് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരമുണ്ടായില്ലെന്നും സിദ്ദീഖ് കാപ്പൻറെ ഭാര്യ പറഞ്ഞിരുന്നു. അതേസമയം ശനിയാഴ്ച അർധരാത്രി പോലീസുകാരാരും വീട്ടിൽ എത്തിയിട്ടില്ലെന്നും കുടുംബം അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033