പീഡന പരാതിയിൽ വേടന്‍റെ തൃശ്ശൂരിലെ വീട്ടിൽ പോലീസ് പരിശോധന

For full experience, Download our mobile application:
Get it on Google Play

തൃശൂർ: റാപ്പർ വേടന്‍റെ തൃശ്ശൂരിലെ വീട്ടിൽ പോലീസ് പരിശോധന. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവ വനിതാ ഡോക്ടറുടെ പരാതിയിലാണ് പോലീസ് നടപടി. വേടന്‍റെ തൃശ്ശൂരിലെ വീട്ടിൽ ഇന്നലെ തൃക്കാക്കര പോലീസാണ് പരിശോധന നടത്തിയത്. പരിശോധനാ സമയത്ത് വേടൻ വീട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ വേടന്‍റേതെന്ന് കരുതുന്ന ഒരു മൊബൈൽ ഫോൺ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ പരാതിക്കാരിയുടെ സുഹൃത്തുക്കളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. വേടനയുമായുള്ള ബന്ധത്തിന്റേത് അടക്കമുള്ള വിവരങ്ങൾ നേരത്തെ തന്നെ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നതായി പരാതിക്കാരി പോലീസിന് മൊഴി നൽകിയിരുന്നു.

ഇക്കാര്യം സ്ഥിരീകരിക്കുന്നതിനാണ് സുഹൃത്തുക്കളിൽ ഒരാളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. മറ്റു രണ്ടു സുഹൃത്തുക്കളുടെ മൊഴി കൂടി ഉടൻ രേഖപ്പെടുത്തും. പരാതിയിൽ ഈ സുഹൃത്തുക്കളുടെ പേരുകൾ പരാമർശിച്ചിരുന്നു. ഹൈക്കോടതിയിൽ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉടൻ ഉണ്ടാവില്ല. ഈ മാസം 18ന് കോടതി ഹർജി വീണ്ടും പരിഗണിക്കുന്നത് വരെ കാത്തിരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. എങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വേടൻ പൊതുവേദികളിൽ ഒന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. വേടൻ ഒളിവിലാണെന്ന് പ്രചരണവും ഇതിനിടെ നടക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റിനു പിന്നാലെ നെറ്റിലും വ്യാപക പിഴവുകൾ ; മൂന്ന് വിഷയങ്ങളിൽ പുനപ്പരീക്ഷ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി : ചോദ്യക്കടലാസുകളിൽ വ്യാപകപിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂന്നുവിഷയത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകൾ വീണ്ടും...

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...