പാകിസ്ഥാനില്‍ വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചു – പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന്‍ കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമബാദ്: വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ അവഹേളിച്ചെന്നാരോപിച്ച്‌ ആള്‍ക്കൂട്ടം പാകിസ്ഥാനില്‍ പോലീസ് സ്റ്റേഷന്‍ കത്തിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ തങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചാര്‍സദ്ദ ജില്ലയിലെ പോലീസ് സ്റ്റേഷന്‍ ജനക്കൂട്ടം ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഖുര്‍ആന്‍ അവഹേളിച്ചു എന്നാരോപിച്ച്‌ പോലീസ് ഞായറാഴ്ച ഒരാളെ അറസ്റ്റ് ചെയ്യുകയും ചാര്‍സദ്ദയിലെ തങ്കി തഹസിലിലെ മന്ദാനി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തതായി ചാര്‍സദ്ദയില്‍ നിന്നുള്ള നിയമ മന്ത്രി ഫസല്‍ ഷക്കൂര്‍ ഖാന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അറസ്റ്റ് ചെയ്ത വ്യക്തിയെ തങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനക്കൂട്ടം പോലീസ് സ്റ്റേഷന് പുറത്ത് ഒത്തുകൂടുകയായിരുന്നു. പോലീസ് ജനക്കൂട്ടത്തിന്റെ ആവശ്യം നിഷേധിച്ചു. വൈകുന്നേരത്തോടെ ആള്‍ക്കൂട്ടത്തിന്റെ എണ്ണം വര്‍ധിക്കുകയും പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയുമായിരുന്നു. പോലീസ് സ്റ്റേഷന്‍ ജനക്കൂട്ടം തീകൊളുത്തുകയും ചെയ്തു. പോലീസ് സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും അവര്‍ നശിപ്പിച്ചു – മന്ത്രി പറഞ്ഞു.

പ്രതിയെ വിട്ടു നല്‍കാതെ പിരിഞ്ഞുപോകില്ലെന്നു ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് ജനക്കൂട്ടം കൂടുതല്‍ അക്രമാസക്തരായി. ജനക്കൂട്ടത്തെ പ്രതിരോധിക്കാന്‍ മറ്റു പോലീസ് സ്റ്റേഷനുകളില്‍ നിന്നും പോലീസ് ഇവിടേക്കെത്തിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിരുന്നില്ല. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. പ്രതിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ പോലീസിന് കഴിഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്കെതിരെ നിയമപ്രകാരം നടപടിയെടുക്കും. എന്നും നിയമം കൈയിലെടുക്കാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

നിലവിലെ ക്രമസമാധാന നില കണക്കിലെടുത്തുകൊണ്ട് കസ്റ്റഡിയിലുള്ള ആളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. ഇയാള്‍ക്കെതിരായ പരാതിയെക്കുറിച്ചും പോലീസ് വിവരങ്ങള്‍ നല്‍കിയിട്ടില്ല. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി പോലീസ് കസ്റ്റഡിയിലാണെന്നും സുരക്ഷിതഞാനെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ് ; ജീവൻ രക്ഷിച്ച് പോലീസ്

0
കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയെന്ന് പോലീസ് സ്റ്റേഷനിലെത്തി ഭർത്താവിന്റെ കുറ്റസമ്മതം. തുടർന്ന് പോലീസുകാർ...

കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി

0
കൊല്ലം: കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി. തോറ്റിട്ടും...

യുക്രെയ്ൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

0
ന്യൂഡല്‍ഹി: യുക്രെയ്ന്‍ തീരത്ത് ഇന്ത്യന്‍ നാവികനെ കാണാതായി. ഹരിയാനയിലെ ഭിവാനി ജില്ലയിലെ...

കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി

0
കോഴിക്കോട്: കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി. വെണ്ടേക്കുംപൊയിൽ,...