Thursday, July 3, 2025 8:59 am

പോപ്പുലർ ഫിനാൻസ് : അന്വേഷണം ജീവനക്കാരിലേക്ക് ; മാനേജര്‍മാര്‍ കുടുങ്ങും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ്  ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം ജീവനക്കാരിലേക്ക്. കൂടുതൽ നിക്ഷേപം സ്വീകരിച്ചിട്ടുള്ള ശാഖകളിലെ മാനേജർമാരടക്കം പ്രതിപ്പട്ടികയിലാകുമെന്ന് സൂചന.  മൊഴികളുടെ അടിസ്ഥാനത്തിൽ പിന്നീട് ഇവരെ മാപ്പുസാക്ഷികളാക്കിയേക്കാമെന്നും പറയുന്നു. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതിനു മുമ്പായി നിക്ഷേപത്തട്ടിപ്പിന്റെ  പിന്നാമ്പുറം തേടുകയാണ് എൻഫോഴ്സ്മെന്റ്  ഡയറക്ടറേറ്റ് . ‌

നിക്ഷേപത്തുക വകമാറ്റിയ രീതികൾ, പ്രതികളുടെ സ്വത്തുക്കൾ, വിദേശ ഇടപാടുകൾ, വിദേശത്തുള്ള നിക്ഷേപം, തിരിമറികൾ, വൻതുക നിക്ഷേപിച്ചവരുടെ വിവരങ്ങൾ ഇവയെല്ലാം ഇഡി അന്വേഷിച്ചുവരികയാണ്. എൻഫോഴ്സ്മെന്റ്  കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്.‌
എൻഫോഴ്സ്മെന്റ്  ഡയറക്ടറേറ്റ് പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ദാനിയേലിനെ (റോയി) രണ്ടുദിവസം ജയിലിൽ ചോദ്യം ചെയ്തിരുന്നു. സ്വത്തുക്കളുടെ കൈമാറ്റം, പണം വിദേശത്തേക്കു കടത്തിയതും സംബന്ധിച്ചാണ് വിവരം തേടുന്നത്. എന്നാൽ വ്യക്തമായ മറുപടി റോയിയുടെ ഭാഗത്തുനിന്നു ലഭിക്കാത്ത സാഹചര്യത്തിൽ നിലവിൽ റിമാൻഡിലുള്ള മറ്റു കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും.

പിന്നാലെ ജീവനക്കാരിൽ നിന്നു വിവരം തേടാനാണ് ഇഡിയുടെ നീക്കം.‌ റോയിയുടെ ഭാര്യ പ്രഭ, കമ്പിനിയുടെ സിഇഒ ആയിരുന്ന ഡോ.റിനു മറിയം തോമസ് എന്നിവരെയാണ് പ്രധാനമായും ചോദ്യം ചെയ്യാനുള്ളത്. ഡയറക്ടർമാരായിരുന്ന ഡോ.റിയ, റേബ എന്നിവർക്ക് ഇടപാടുകളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളില്ലെന്നാണ് ലഭിച്ചിട്ടുള്ള സൂചന.  ഇവർ നാലുപേരും അട്ടക്കുളങ്ങര ജയിലിലാണ്. ജയിലിലെത്തി ഇവരിൽ നിന്നു മൊഴിയെടുക്കാനുള്ള നടപടികളിലാണ് എൻഫോഴ്സ്മെന്റ്  ഡയറക്ടേറ്റ്. ഇന്ന് ഇവരുടെ മൊഴിയെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്.‌

ശാഖകളിൽ നിന്നു നിക്ഷേപം സ്വീകരിക്കുന്നതിൽ മാനേജർമാരുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിഇഒ ആയിരുന്ന ഡോ.റീനുവിന്റെ  നിർബന്ധം ഇക്കാര്യത്തിൽ ഉണ്ടായിരുന്നതായി ശാഖാ മാനേജർമാർ പോലീസ് അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ശാഖകളിൽ സമാഹരിക്കുന്ന നിക്ഷേപം വഴിമാറുന്നതു സംബന്ധിച്ചാണ് എൻഫോഴ്സ്മെന്റ് വിവരശേഖരണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരം ഉടമയിൽ നിന്നു ലഭിച്ചിട്ടില്ല. പോപ്പുലർ ഫിനാൻസിൽ വിശ്വാസമർപ്പിച്ച് അവിടെ നിക്ഷേപം നടത്തുന്നവർക്ക് ലഭിച്ചിരുന്നത് അനുബന്ധ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകളും രസീതുമാണ്. ‌അന്വേഷിക്കുന്നവരോട് നിയമപരമായ ചില പ്രശ്നങ്ങളാണ് ഇതിനു കാരണമെന്നാണ് മാനേജർമാർ ധരിപ്പിച്ചിരുന്നത്. നിക്ഷേപത്തുക ശരിയായ വഴിയിലൂടെയല്ല പോകുന്നതെന്ന് വ്യക്തമായിട്ടും ആളുകളിൽ നിന്നു പണം സമാഹരിക്കാൻ മുന്നിട്ടുനിന്ന മാനേജർമാർക്ക് ഇൻസെന്‍റീവ് അടക്കം ലഭിച്ചിരുന്നു. 12 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ഇത്തരത്തിൽ നിക്ഷേപം നടത്തിച്ചിരുന്നത്. ‌

തുടക്കത്തിൽ പലിശ അതാതുമാസം നൽകുന്നതിലും ശ്രദ്ധിച്ചിരുന്നു.
ശയ്യാവലംബരായ ആളുകൾക്ക് പലിശ കൃത്യമായി വീടുകളിലെത്തിക്കുന്നതടക്കം ആകർഷണീയമായ പദ്ധതികളാണ് നടപ്പാക്കിയിരുന്നത്. ഇത്തരത്തിൽ വിശ്വാസം ഉറപ്പാക്കി നിക്ഷേപസമാഹരണം നടത്താൻ ആളുകളുടെ വിശ്വാസ്യത ഉറപ്പാക്കി പ്രാദേശികമായി ബന്ധമുള്ള മാനേജർമാരെയാണ് ശാഖകളിൽ നിയോഗിച്ചിരുന്നത്. വിവിധ മേഖലകളിൽ നേരത്തെ പ്രവർത്തിച്ചിരുന്നവരടക്കം ഇത്തരത്തിൽ ശാഖകളുടെ ഉത്തരവാദിത്വത്തിലുണ്ടായിരുന്നു. ശമ്പളത്തേക്കാൾ ഉയർന്ന തുക ഇവർക്ക് ഇൻസെന്‍റീവായി ലഭിച്ചിരുന്നു. നിക്ഷേപത്തട്ടിപ്പിൽ ഇവരെക്കൂടി കൂട്ടുപ്രതികളാക്കുന്നതോടെ കൂടുതൽ വിവരങ്ങൾ വെളിവാകുമെന്നാണ് ഇഡിയുടെ പ്രതീക്ഷ.‌

പണയത്തിലെടുക്കുന്ന സ്വർണം കുറഞ്ഞ പലിശയ്ക്ക് വാണിജ്യ ബാങ്കുകളിൽ പണയം വെച്ച് കൂടുതല്‍ പണം വാങ്ങിയിരുന്നതും മാനേജർമാരാണ്. ഈ പണം കമ്പിനി അക്കൗണ്ടിലേക്കു വകമാറ്റിയിരുന്നു. പണയംവെച്ച സ്വർണം തിരികെയെടുക്കാനാകാതെ പരാതിയുമായി എത്തിയവരുമുണ്ട്. പണയം തിരികെയെടുക്കാനെത്തുമ്പോൾ സാവകാശം ചോദിച്ച് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow

2 COMMENTS

  1. Doctor? What doctor? Please do not use that term against these frauds. INDIAN MEDICAL COUNCIL – Please revoke the license of these 2 frauds.
    Where are the husbands of these 3 crooked ladies? Put them also in jail to give them company.

  2. മുഖ്യപ്രതിയുടെ ബന്ധു ഓസ്ട്രേലിയയിലുണ്ടെന്നും പണം കടത്തിയിട്ടുണ്ടെന്നുമാണു ………

    Best family!!
    അവരുടെ പാവം ഓസ്ട്രേലിയ ബന്ധു പറയുന്നത് പണം ഓസ്‌ട്രേലിയയിൽ ഇല്ല എന്ന് ആണ് . ഒരു രൂപ പോലും അങ്ങോട്ട് കൊണ്ടുപോയെട്ടില്ല എന്ന് അവൻ പറയുന്നത്. ഒരു രൂപ അല്ലാലോ …..കോടികൾ അല്ലേ കടത്തിയത് ……
    ഓസ്‌ട്രേലിയൻ PRIME മിനിസ്റ്റർ റിനു എല്ലാ ഡീറ്റെയിൽസ് വെച്ച് കത്ത് അയച്ചിടൂണ്ട്. മുഴുവൻ കുടുംബത്തെയും …. മേരിക്കുട്ടി അമ്മച്ചിയേയും, പായനടനെയും ഇന്ത്യയിൽ കൊണ്ടുവരണം. ജയിലിൽ റോയ്ച്ചയാണ് ഒരു കുട്ടു അയീക്കോട്ടെ …….

Comments are closed.

Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ ഫണ്ട് തട്ടിപ്പാരോപണത്തിൽ പരാതിക്കാരിയുടെ മൊഴിയെടുത്തു

0
എറണാകുളം : വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീട് നിർമ്മിക്കാനായി ലക്ഷങ്ങൾ പിരിച്ചെടുത്ത...

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം. രജിസ്ട്രാർ...

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം പുറത്ത്

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ്...

ഘാനയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു

0
അക്ര: ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍...